യൂറോ കപ്പ്: ഇഞ്ചുറി ടൈം ഗോളില്‍ ഇംഗ്ലണ്ടിനെ സമനലിയില്‍ പൂട്ടി റഷ്യ

Published : Jun 12, 2016, 01:26 AM ISTUpdated : Oct 05, 2018, 03:14 AM IST
യൂറോ കപ്പ്: ഇഞ്ചുറി ടൈം ഗോളില്‍ ഇംഗ്ലണ്ടിനെ സമനലിയില്‍ പൂട്ടി റഷ്യ

Synopsis

പാരീസ്: യൂറോകപ്പ് ഫുട്ബോളില്‍ ഇഞ്ചുറി സമയത്ത് നേടിയ ഗോളില്‍  ഇംഗ്ലണ്ടിനെ റഷ്യ സമനിലയില്‍ കുരുക്കി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. യൂറോ ചരിത്രത്തില്‍ ആദ്യമായി ജയത്തോടെ തുടങ്ങാമെന്ന് കരുതിയ ഇംഗ്ലണ്ടുകാരുടെ ജീവനെടുത്തു 92-ാം മിനിറ്റില്‍ ബെറെസറ്റ്സ്കിയുടെ തകര്‍പ്പന്‍ ഹെഡര്‍. ജയത്തിനും ഫൈനല്‍ വിസിലിനും ഇടയില്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ ബെറെസറ്റ്സ്കിയുടെ ഫിനിഷില്‍ റഷ്യന്‍ വിപ്ലവം.

73-ാം മിനിറ്റില്‍ എറിക് ഡയര്‍ നേടിയ ഫ്രീകിക്ക് ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് ജയത്തിലേക്കെന്ന് തോന്നിച്ചപ്പോഴാണ് ഇഞ്ചുറി ടൈമിലെ ഗോള്‍ വില്ലനായത്. അവസരങ്ങളുടെ പറുദീസ തീര്‍ത്ത ഇംഗ്ലണ്ടിന് ദൗര്‍ഭാഗ്യത്തേയും പഴിക്കാം. തുടക്കംമുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. മൂന്നാം മിനിറ്റില്‍ ഡേവിഡ്‌ ലല്ലാനയുടെ ഷോട്ട്‌ ക്രോസ്‌ബാറിനു മുകളിലൂടെ പറന്നതോടെയാണ്‌ ഇംഗ്ലണ്ട് ആക്രമണം തുടങ്ങിയത്‌. എട്ടാം മിനിറ്റിലും 22-ാം മിനിറ്റിലും ലല്ലാന ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. 28-ാം മിനിറ്റില്‍ ലല്ലാനയുടെ പാസ്‌ കെയ്‌ന്‍ റഷ്യന്‍ വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. അവസരങ്ങളുടെ പെരുമഴയ്ക്കൊടുവില്‍ ആദ്യപകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരി‌ഞ്ഞു.

70-ാം മിനിറ്റില്‍ വെയ്‌ന്‍ റൂണിയുടെ ഒരു തകര്‍പ്പന്‍ വോളി റഷ്യന്‍ ഗോളി അക്കിന്‍ഫീവ്‌ കഷ്ടപ്പെട്ട് തട്ടിയകറ്റി‌. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് കാത്തിരുന്ന ഗോളെത്തി. എറിക്‌ ഡയറിന്റെ തകര്‍പ്പന്‍ ഫ്രീകിക്കാണ്‌ ഇംഗ്ലണ്ടിന്‌ ലീഡ്‌ നല്‍കിയത്‌. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ റോയ്‌ ഹഡ്‌സണ്‍ സൂപ്പര്‍ താരം വെയ്‌ന്‍ റൂണിയെ പിന്‍വലിച്ചു. ലീഡ്‌ ഉയത്താനുള്ള ഇംഗ്ലണ്ട് ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന്റെ നെഞ്ചില്‍ തീ കോരിയിട്ട്‌ റഷ്യ തിരിച്ചടിച്ചു.

മറ്റ് മത്സരങ്ങളില്‍ വെയ്‍ല്‍സ് ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലോവാക്യയെ തോല്‍പ്പിച്ചപ്പോള്‍. അല്‍ബേനിയക്കെതിരെ എതിരില്ലാത്ത ഒരുഗോളിനായിരുന്നു സ്വിറ്റ്‍സര്‍ലന്‍ഡിന്റെ ജയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍