ആദ്യ പകുതി യു എ ഇയ്ക്ക്; കളംനിറഞ്ഞ് ആശിഖും ഗുര്‍പ്രീതും

Published : Jan 10, 2019, 10:27 PM ISTUpdated : Jan 10, 2019, 10:32 PM IST
ആദ്യ പകുതി യു എ ഇയ്ക്ക്; കളംനിറഞ്ഞ് ആശിഖും ഗുര്‍പ്രീതും

Synopsis

എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കെതിരെ യു എ ഇ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. അലി അഹമ്മദിന്‍റെ പാസില്‍ 41-ാം മിനുറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളലിലൂടെ ഖല്‍ഫാന്‍ വലകുലുക്കുകയായിരുന്നു.

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കെതിരെ യു എ ഇ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. അലി അഹമ്മദിന്‍റെ പാസില്‍ 41-ാം മിനുറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളലിലൂടെ ഖല്‍ഫാന്‍ വലകുലുക്കുകയായിരുന്നു. 43-ാം മിനുറ്റില്‍ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവില്‍ പന്ത് ബാറിനെയുരുമി കടന്നുപോയി.  

യു എ ഇയുടെ ആക്രമണത്തോടയാണ് മത്സരത്തിന് കിക്കോഫായത്. രണ്ടാം മിനുറ്റില്‍ സാല്‍മിന്‍റെ ലോംഗ് ബോള്‍ ഗുര്‍പ്രീത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍ പിന്നീട് ഇന്ത്യ കളംനിറഞ്ഞ് കളിക്കാന്‍ തുടങ്ങി. 12-ാം മിനുറ്റില്‍ ഛേത്രിയുടെ പാസില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഉതിര്‍ത്ത ഇടംങ്കാലന്‍ ഷോട്ട് ഗോളിയില്‍ അവസാനിച്ചു. ഇതിനുപിന്നാലെ ഛേത്രിയുടെ ഒരു ഷോട്ടിനും ഗോള്‍വര കടന്നില്ല. 34-ാം മിനുറ്റില്‍ കിട്ടിയ നിര്‍ണായക ഫ്രീകിക്ക് അവസരം യു എ ഇയും മുതലാക്കിയില്ല. 

എന്നാല്‍ 35 മിനുറ്റുകള്‍ പിന്നിട്ട ശേഷം ആദ്യ നിമിഷങ്ങള്‍ ഓര്‍മ്മിപ്പിച്ച് യു എ ഇ വീണ്ടും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയത് ഇന്ത്യക്ക് തലവേദനയായി. ഇതിന്‍റെ റിസല്‍റ്റ് 41-ാം മിനുറ്റില്‍ യു എ ഇയ്ക്ക് ലഭിച്ചു. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം സമനില നേടാനുള്ള അവസരം ഛേത്രി പാഴാക്കിയതോടെ ഇന്ത്യ ലീഡ് വഴങ്ങി ആദ്യ പകുതിക്ക് പിരിയുകയായിരുന്നു.

കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ച് ഇന്ത്യയെ യു എ ഇ വിറപ്പിക്കുകയായിരുന്നു. ബോള്‍ പൊസിഷനില്‍ ഇന്ത്യ പിന്നില്‍ നിന്നപ്പോള്‍ ആദ്യ പകുതിയില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ കളംനിറഞ്ഞു. ഗോളി ഗുര്‍പ്രീതിന്‍റെ സേവുകളും ഇന്ത്യക്ക് ആശ്വാസമായി. കഴിഞ്ഞ കളിയിലെ മിന്നലാട്ടം ഛേത്രിക്ക് ആദ്യ പകുതിയില്‍ തുടരാനായില്ലെങ്കിലും നിരാശപ്പെടുത്തിയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും