
ലോകത്തിലെ പല രാജ്യങ്ങളിലും 13 എന്ന നമ്പർ നിര്‍ഭാഗ്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാൽ ജർമൻ ഫുട്‌ബോൾ ടീമിന് പതിമൂന്നാം നമ്പറിനോട് എക്കാലത്തും ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ഫുട്ബാൾ ഇതിഹാസം ഗർഡ് മുള്ളറിൽ തുടങ്ങി ഒരു കാലത്ത് ജർമൻ മിഡ്ഫീൽഡില്‍ പടകുതിര ആയിരുന്നു ബല്ലാക്കിലൂടെ ഇന്ന് തോമസ് മുള്ളറിൽ എത്തിനിൽക്കുന്നു. ഇതിൽ ബല്ലാക്കിനൊഴികെ ബാക്കി രണ്ടുപേർക്കും ലോകകപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായി.
മുള്ളര്‍ വരവറിയിച്ച 2010 ലോകകപ്പ്
ലോകകപ്പിന് ജർമനി ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറുമ്പോൾ ലോകത്തിന് തോമസ് മുള്ളർ ആരാണെന്ന് അറിയില്ലായിരുന്നു. രാജ്യത്തിന് വേണ്ടി വെറും രണ്ട് കളികളുടെ മത്സരപരിചയം മാത്രം വെച്ചാണ് മുള്ളർ ലോകകപ്പിന് വന്നത്. അദേഹത്തിന്റെ കഴിവിൽ വിശ്വാസം അർപ്പിച്ച് ലോകകപ്പ് ടീമിൽ ഉൾപെടുത്തുകയും ആദ്യ മത്സരത്തിൽ തന്നെ ഇറക്കുകയും ചെയ്ത ജർമൻ കോച്ച് ജോക്കിം ലോയെ എത്ര അഭിനന്ദിച്ചാലും കുറഞ്ഞു പോവില്ല. ആദ്യ മത്സരത്തിൽ തന്നെ വലകുലുക്കി ദുൽഖർ 'എബിസിഡി' സിനിമയിൽ പറയുന്ന പോലെ "ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോകാനല്ല" എന്ന ലോകത്തെ അറിയിച്ചു.
ഇതിലും മികച്ച ഒരു ലോകകപ്പ് ഒരു തുടക്കകാരന് സാധ്യമാണോ!
ലോകകപ്പ് അവസാനിച്ചതോടെ ലോകം അറിയുന്ന കളിക്കാരനായി മാറി തോമസ്. ജർമൻ ടീമിന് വേണ്ടി പുറത്തെടുത്ത കളി മികവ് അദ്ദേഹം തന്റെ ക്ലബ്ബ് ആയ ബയേണിലും അതുപോലെ പുറത്തെടുത്തു. ജൂപ്പ് ഹെനിക്കിസിന്റെ കീഴിൽ 2013 ൽ ബയൺ ട്രിപ്പിൾ വിജയികളായതിൽ പ്രധാനപങ്ക് വഹിച്ചിരുന്നു മുള്ളർ.
മുള്ളറെ തളര്‍ത്തിയ നാളുകളും തിരിച്ചുവരവും
മുള്ളറെ സംബന്ധിച്ച് ഫുട്‌ബോൾ കരിയറിലെ ഏറ്റവും മോശമായ ഒരു വർഷം ആയിരുന്നു 2016. ക്വാളിഫയർ മാച്ചുകളിൽ പുറത്തെടുത്ത പ്രകടനം യൂറോകപ്പിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ഒരു ഗോൾ പോലും നേടിയില്ല. ക്ലബ് മത്സരങ്ങളിലും അദ്ദേഹത്തിന്റേത് മങ്ങിയ പ്രകടനം ആയിരുന്നു. ബുണ്ടസ്‌ലിഗയിൽ തുടർച്ചയായി 999 മിനിറ്റുകൾ അദ്ദേഹം ഗോൾ കണ്ടെത്താനാവാതെ കഷ്ടപ്പെട്ടു. ഈ പ്രകടനങ്ങൾ കണ്ട് മുള്ളരുടെ പ്രതാപകാലം അവസാനിച്ചു എന്ന് പലരും വിധി എഴുതി. അത് ശരിവെക്കുന്ന രീതിയിൽ ആയിരുന്നു 2017-18 സീസൺ തുടക്കത്തിലും അദേഹത്തിന്റെ പ്രകടനം. എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനം കാരണം ആഞ്ചലോട്ടിയെ പുറത്താക്കി ജൂപ്പ് ഹെനികിസിനെ തിരിച്ചു കൊണ്ട് വന്നത് മുള്ളർക്ക് പുതുജീവൻ നൽകി.
എളുപ്പമല്ല, എന്നാൽ അസാധ്യവുമല്ല... മുൻപ് കളിച്ച രണ്ട് ലോകകപ്പുകളിലെ പോലെ തന്നെ മികച്ച പ്രകടനം മുള്ളര്‍ക്ക് കാഴ്ച്ചവെക്കാനാവട്ടെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!