
ഇന്ത്യ ആതിഥേയമരുളുന്ന കൗമാര ലോകകപ്പില്‍ പന്തുതട്ടുനെത്തുന്നത് വരുംകാല ഇതിഹാസങ്ങള്‍. മെസിയും നെയ്മറും റൊണാള്‍ഡിഞ്ഞോയും വരവറിയിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ഇക്കുറിയും വിലപിടിപ്പുള്ള താരങ്ങളേറെയുണ്ട്. ലോകകപ്പിന്‍റെ താരമാകാന്‍ മല്‍സരിക്കുന്ന കളിക്കാര്‍ ആരൊക്കെയെന്ന് പരിചയപ്പെടാം.
ഫുട്ബോളിന്‍റെ മക്കയായ ബ്രസീലിന്‍റെ അടുത്ത നെയ്‌മര്‍. വിനീഷ്യസ് ജൂനിയറിന് 18 തികയാന്‍ കാത്തിരിക്കുന്നു സ്‌പാനീഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. 45 മില്ല്യണ്‍ യൂറോ നല്‍കിയാണ് റയല്‍ ബ്രസീലിന്‍റെ വണ്ടര്‍ ബോയിയെ കഴിഞ്ഞ വര്‍ഷം ടീമിലെത്തിച്ചത്. വേഗവും കൗശലവും കൊണ്ട് ലോകകപ്പിന്‍റെ താരമാകാന്‍ കാത്തിരിക്കുന്നവരില്‍ പ്രധാനി വിനീഷ്യസ് ജൂനിയറാണ്.
ഫ്രഞ്ച് ഭീമനായ ഒളിംപിക് ലിയോണിന്‍റെ അത്ഭത ബാലന്‍. ഈ വര്‍ഷാദ്യം നടന്ന യുറോ അണ്ടര്‍ 17നിലെ ഗോളടിയന്ത്രമായിരുന്നു മുന്നേറ്റ താരമായ ഗവോറി. ഗവോറിയെ അടുത്ത ഗ്രീസ്മാന്‍ എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു ഫുട്ബോള്‍ വിദഗ്‌ദര്‍. ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ പ്രതീക്ഷകള്‍ 17കാരനായ അമിനെ ഗവോറിയിലാണ്.
അണ്ടര്‍ 17 യുറോപ്യന്‍ കിരീടം നേടിയ സ്പെയിന്‍ ടീമിന്‍റെ നായകന്‍. ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസ്യയുടെ ഉല്‍പന്നം. 15-ാം വയസില്‍ സ്പെയിനിന്‍റെ അണ്ടര്‍ 17 ടീമിലെത്തി ഞെട്ടിച്ചു. അണ്ടര്‍ 17 യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളുകളും മൂന്ന് അസിസ്‌റ്റുകളും സ്വന്തമാക്കി സില്‍വര്‍ പാദുകം നേടി. അണ്ടര്‍ 17 യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 16 ഗോളുകളുമായി റെക്കോര്‍ഡ് സ്വന്തമാക്കി.
ഈ വര്‍ഷം രണ്ടാം ലോകകപ്പ് കളിക്കുന്ന അമേരിക്കന്‍ പ്രതിഭ. അണ്ടര്‍ 20 ലോകകപ്പില്‍ ബൂട്ടണിഞ്ഞ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച 17 കാരന്‍. അണ്ടര്‍ 20 ലോകകപ്പില്‍ ആകെ നേടിയത് നാല് ഗോളുകള്‍. അണ്ടര്‍ 17 ടീമിനായി 30 മല്‍സരങ്ങളില്‍ 18 ഗോളുകളും നേടിയിട്ടുണ്ട്. അണ്ടര്‍ 20 ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഈ ലോകകപ്പിന്‍റെ താരമാകും സര്‍ജന്‍റ്.
ബ്രസീലിനെതിരെ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം. ആതിഥേയ രാജ്യമായ ഇന്ത്യ ഒളിപ്പിച്ചുവച്ചിരിക്കുന്ന മാന്ത്രികനായ കളിക്കാരന്‍. ബ്രിക്‌സ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലായിരുന്നു കാനറികള്‍ക്കെതിരായ ഗോള്‍ പിറന്നത്. മുന്നേറ്റ നിരയില്‍ എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം. തുന്നല്‍ക്കാരായ മാതാപിതാക്കളുടെ മകനാണ് ആസാമില്‍ നിന്നുള്ള കൊമാല്‍ തതാല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!