സെഞ്ചുറികള്‍ മാത്രമല്ല സച്ചിനെ ആവേശംകൊള്ളിക്കുന്നത്; ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗാംഗുലി

Published : Oct 01, 2016, 04:27 AM ISTUpdated : Oct 05, 2018, 01:56 AM IST
സെഞ്ചുറികള്‍ മാത്രമല്ല സച്ചിനെ ആവേശംകൊള്ളിക്കുന്നത്; ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗാംഗുലി

Synopsis

കൊല്‍ക്കത്ത: ഗ്രൗണ്ടില്‍ നേടുന്ന സെഞ്ചുറികള്‍ മാത്രമല്ല സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആവേശംകൊള്ളിക്കുന്ന കാര്യമെന്ന് സൗരവ് ഗാംഗുലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യാ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നടന്ന ടോക് ഷോയിലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടി അടുത്ത ദിവസം സച്ചിനെ നോക്കിയാല്‍ നമ്മള്‍ കാണുക ഏതെങ്കിലും ഷോപ്പിംഗ് മാളിലായിരിക്കും. ക്രിക്കറ്റ് കഴിഞ്ഞാല്‍ സച്ചിന്റെ പ്രധാന വിനോദമാണ് ഷോപ്പിംഗ്. ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സച്ചിന് മികച്ച ബ്രാന്‍ഡിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുണ്ടെന്നും ഗാംഗുലി വെളിപ്പെടുത്തി.

ലക്ഷ്മണ്‍ എല്ലായിടത്തും വൈകി വരുന്ന ആളാണെന്നായിരുന്നു ഗാംഗുലിയുടെ മറ്റൊരു വെളിപ്പടുത്തല്‍. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഉള്ള ആള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ആറാം നമ്പറില്‍ ഇറങ്ങേണ്ട ലക്ഷ്മണ്‍ ചിലപ്പോള്‍ കുളിച്ചുകൊണ്ടിരിക്കുകയാവും. ടീം ബസില്‍ ഏറ്റവും അവസാനം കയറുന്ന ആളും വേറാരുമല്ല, ലക്ഷ്മണ്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ക്യാപ്റ്റനാണ് ഗാംഗുലിയെന്ന് ഷോയില്‍ പങ്കെടുത്ത കുംബ്ലെയും സെവാഗുമെല്ലാം അഭിപ്രായപ്പെട്ടപ്പോള്‍ തന്റെ നേതൃത്വത്തിലിറങ്ങിയ ടീം സുവര്‍ണ തലമുറ ആയിരുന്നുവെന്നായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.

ബാറ്റിംഗിനെക്കുറിച്ചുള്ള ആളുകളുടെ മനോഭാവം തന്നെ മാറ്റിയത് സെവാഗിനെയും ഹെയ്ഡനെയും പോലുള്ള കളിക്കാരാണ്. ഏത് പിച്ചിലും വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളറായിരുന്നു കുംബ്ലെയെന്നും ഗാംഗുലി പറഞ്ഞു. തന്റെ കാലഘട്ടത്തില്‍ ടീമിന്റെ  മനോഭാവം ശരിയായ ദിശയിലായിരുന്നില്ലെന്ന് കപില്‍ പറഞ്ഞു. ഗവാസ്കര്‍ യുഗത്തിനുശേഷം നമ്മള്‍ മുന്നോട്ടു നീങ്ങിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ബിസിസിഐയുടെ കൈയില്‍ മതിയായ വിഭവങ്ങളും ഇല്ലായിരുന്നു.

ബംഗാളികള്‍ പൊതുവെ കലാകാരന്‍മാരാണെന്ന് പറയാറുണ്ട്. എന്നാല്‍ ഗാംഗുലി ക്യാപ്റ്റനായതോടെ ടീമിന്റെ മനോഭാവം തന്നെ മാറി. പിന്നീട് കുംബ്ലെ ക്യാപ്റ്റനായി. ദക്ഷിണേന്ത്യക്കാര്‍ പൊതുവെ ശാന്തശീലരാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ കുംബ്ലെ അത് മാറ്റിമറിച്ചുവെന്ന് കപില്‍ പറഞ്ഞു.സൗരവ് ഗാംഗുലിയെയും അനില്‍ കുബ്ലെയെയും പോലുള്ള നായകന്‍മാരുടെ കീഴില്‍ കളിക്കാനായാതാണ് കളിക്കാരനെന്ന നിലയില്‍ തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ സെവാഗ് ധോണിയുടെ ക്യാപ്റ്റന്‍സിയെയും പ്രശംസിച്ചു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആഷസ് പരമ്പര: പെര്‍ത്ത്, മെല്‍ബണ്‍ വിക്കറ്റുകൾക്ക് രണ്ട് റേറ്റിങ്, ഐസിസിക്ക് ഇരട്ടത്താപ്പോ?
വനിതാ ചെസ്സില്‍ ഇന്ത്യക്ക് പുതിയ ചാമ്പ്യന്‍; നീരജ് ചോപ്ര 90 മീറ്റര്‍ കടമ്പ കടന്ന് ചരിത്രം കുറിച്ച വര്‍ഷം