ഗംഭീറിനെ ഒഴിവാക്കിയത് പിന്നില്‍ ധോണിയാണെന്ന് പറയുന്നവര്‍ ഈ വീഡിയോ കാണുക

Published : Jun 26, 2017, 02:29 PM ISTUpdated : Oct 04, 2018, 05:57 PM IST
ഗംഭീറിനെ ഒഴിവാക്കിയത് പിന്നില്‍ ധോണിയാണെന്ന് പറയുന്നവര്‍ ഈ വീഡിയോ കാണുക

Synopsis

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരാല്‍ ആഘോഷിക്കപ്പെടാതെ പോയ താരമാണ് ഗൗതം ഗംഭീര്‍. 2007ല്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഫൈനലിലെ ടോപ് സ്കോറര്‍ ആയിരുന്നു ഗംഭീര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുകാലത്ത് സ്ഥിരതയുടെകാര്യത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായിപ്പോലും വിശേഷിപ്പിക്കപ്പെട്ട താരം. എന്നാല്‍ ഫോം നഷ്ടമായി ടീമില്‍ന്ന് ഒഴിവാക്കപ്പെട്ട ഗംഭീര്‍ പിന്നീടൊരിക്കലും ടീമിലേക്ക് കാര്യമായി പരിഗണിക്കപ്പെട്ടില്ല. ഒരു തവണ തിരിച്ചുവന്നെങ്കിലും അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല.

പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്തു. ഈ കാലത്തും ഐപിഎല്ലില്‍ ഗംഭീര്‍ മിന്നുന്ന ഫോമിലായിരുന്നു. കൊല്‍ക്കത്തയെ രണ്ടുതവണ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുകയും ചെയ്തു. ഗംഭീറിനെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ചോദ്യത്തിന് ഇതിന് പിന്നില്‍ ധോണിയാണന്നായിരുന്നു ഒരു ആരോപണം. ഗംഭീര്‍ തിരിച്ചെത്തിയാല്‍ തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഭീഷണിയാവുമോ എന്നുപോലും ധോണി ഭയക്കുന്നതായി ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. കാരണം ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുള്ള താരമാണ് ഗംഭീര്‍.

ഇന്ത്യയെ നയിച്ച ആറ് മത്സരങ്ങളിലും ഗംഭീര്‍ വിജയം നേടുകയും ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന വെളിപ്പെടുത്തലാണ് ഗംഭീര്‍ അടുത്തിടെ നടത്തിയത്. കരിയറില്‍ സൗരവ് ഗാംഗുലി മുതല്‍ നിരവധി ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടനായകന്‍ ധോണിയാണെന്ന് ഗംഭീര്‍ വെളിപ്പെടുത്തി.സ്റ്റാര്‍ സ്‌പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍