
മോസ്കോ: വന്‍കരകളുടെ പോരില്‍ യൂറോപ്യന്‍ ഫൈനലിന് കളമൊരുങ്ങുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിയില്‍ ജര്‍മ്മനി, മെക്‌സിക്കോയെയും ചിലെ പോര്‍ച്ചുഗലിനെയും നേരിടും.അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മ്മനി കാമറൂമിനെ തകര്‍ത്തപ്പോള്‍, ചിലെ ഓസ്‍ട്രേലിയക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടു.
ആഫ്രിക്കന്‍ ചാംപ്യന്മാരായ കാമറൂണിനെതിരെ ആദ്യ പകുതിയില്‍ ലക്ഷ്യം മറന്ന ജര്‍മ്മനി പകുതി സമയത്തിന് ശേഷം കരുത്ത് കാട്ടി. ജര്‍മ്മന്‍ നിരയിലെ ആദ്യ പതിനൊന്നിലെ ആദ്യ അവസരത്തില്‍ തന്നെ ഗോളടിച്ച് ഡെമിര്‍ബേ 64ആംമിനിറ്റില്‍ ചുവപ്പുകാര്‍ഡിലൂടെ കാമറൂണ്‍ പത്ത് പേരിലേക്ക്
ചുരുങ്ങിയത് ലോകചാമ്പ്യന്മാര്‍ മുതലെടുത്തു. ടിമോ വെര്‍ണറുടെ ആദ്യ രാജ്യാന്തര ഗോള്‍ രണ്ട് മിനറ്റിനുള്ളിലെത്തി.
കാമറൂണ്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വെര്‍ണര്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ ജര്‍മ്മനിക്ക് ആശ്വാസം. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചിലെയെ വീഴ്ത്താന്‍ ഓസ്‍ട്രേലിയക്ക് കഴിഞ്ഞില്ല. ഫിഫ റാങ്കിംഗിലെ നാലാം സ്ഥാനക്കാരെ ഞെട്ടിച്ച് ഓസ്‍ട്രേലിയ ലീഡെടുത്തത് 42ആം മിനിറ്റില്‍ ജെയിംസ് ട്രോയിസിയായിരുന്നു സ്കോറര്‍.
പകരക്കാരനായി രണ്ടാം പകുതിയില്‍ ഇറങ്ങിയ മാര്‍ട്ടിന്‍ റോഡ്രിഗസ് ചിലെയുടെ മാനം കാത്തു. 3 കളിയില്‍ 7 പോയിന്‍റുമായി ജര്‍മ്മനി ഗ്രൂപ്പ് ജേതാക്കളാപ്പോള്‍, 5 പോയന്റുമായി ചിലെ രണ്ടാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!