റെക്കോര്‍ഡ് നേട്ടത്തില്‍ സെവാഗിനെയും കപിലിനെയും പിന്നിലാക്കി പാണ്ഡ്യ

Published : Aug 13, 2017, 07:23 PM ISTUpdated : Oct 05, 2018, 01:57 AM IST
റെക്കോര്‍ഡ് നേട്ടത്തില്‍ സെവാഗിനെയും കപിലിനെയും പിന്നിലാക്കി പാണ്ഡ്യ

Synopsis

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം വെടിക്കെട്ട് ബാറ്റിംഗിലൂടെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ഒരോവറില്‍ 26 റണ്‍സടിച്ച പാണ്ഡ്യ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 24 റണ്‍സ് വീതമടിച്ചിരുന്ന കപില്‍ ദേവിനെയും സന്ദീപ് പാട്ടീലിനെയുമാണ് പാണ്ഡ്യ പിന്നിലാക്കിയത്.

ലഞ്ചിന് മുമ്പ് സെഞ്ചുറിയിലെത്തിയ പാണ്ഡ്യ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലഞ്ചിന് മുമ്പ് 99 റണ്‍സടിച്ച വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യ മറികടന്നത്. ശ്രീലങ്കയില്‍ നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും തുടര്‍ച്ചയായി 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ടീമായി ഇന്ത്യ. 86 പന്തില്‍ സെഞ്ചുറിയിലെത്തിയ പാണ്ഡ്യ വിദേശ പരമ്പരകളില്‍ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിക്കും ഉടമയായി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 78 പന്തില്‍ഡ സെഞ്ചുറി അടിച്ചിട്ടുള്ള വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് ഇന്ത്യന്‍ റെക്കോര്‍ഡ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി ടെസ്റ്റിലൂടെ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി പാണ്ഡ്യ.കപില്‍ ദേവ്, അജയ് രത്ര, വിജയ് മഞ്ജരേക്കര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ഈ നേട്ടത്തില്‍ പാണ്ഡ്യയുടെ മുന്‍ഗാമികള്‍. ടെസ്റ്റ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറെന്ന ഇന്ത്യന്‍ താരത്തിന്റെ നേട്ടം നേരിയ വ്യത്യാസത്തില്‍ പാണ്ഡ്യക്ക് നഷ്ടമായി. ഏഴ് സിക്സറടിച്ച പാണ്ഡ്യക്ക് മുന്നില്‍ എട്ട് സിക്സറുകളുമായി നവജ്യോത് സിദ്ദുവുണ്ട്.

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ 39 ഓവര്‍ പന്തെറിഞ്ഞ ലങ്ക ഇന്ത്യക്കെതിരെ ഓള്‍ ഔട്ടായത് കേവലം 37.4 ഓവറില്‍. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഏറ്റവും കുറച്ച് ഓവറുകളില്‍ പുറത്തായതിന്റെ റെക്കോര്‍ഡ് ലങ്കയുടെ പേരിലായി. ലങ്കയ്ക്കും ആശ്വസിക്കാന്‍ ഒരു റെക്കോര്‍ഡുണ്ട്. 2003ല്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ആഡംസിനുശേഷം അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ചൈനാമെന്‍ ബൗളറെന്ന നേട്ടം ലങ്കയുടെ സന്ദകന്‍ സ്വന്തമാക്കി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അര്‍മാന്‍ഡ് ഡുപ്ലാന്റിസ് റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ വര്‍ഷം
സല്‍മാന്‍-അസറുദ്ദീന്‍ സഖ്യം ക്രീസില്‍; മധ്യ പ്രദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് നാല് വിക്കറ്റ് നഷ്ടം