ഹര്‍മന് വേണ്ടി കൈയടിക്കുന്നവര്‍ അറിയുക; അന്ന് സച്ചിന്റെ സഹായമില്ലായിരുന്നെങ്കില്‍

Published : Jul 22, 2017, 05:47 PM ISTUpdated : Oct 05, 2018, 01:38 AM IST
ഹര്‍മന് വേണ്ടി കൈയടിക്കുന്നവര്‍ അറിയുക; അന്ന് സച്ചിന്റെ സഹായമില്ലായിരുന്നെങ്കില്‍

Synopsis

ചണ്ഡീഗഡ്: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ വെടിക്കെട്ട് സെഞ്ചുറിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറിയ ഹര്‍മന്‍പ്രീത് കൗറിന് കഷ്ടപ്പാടുകളുടെ ഒരു ഭൂതകാലമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ നായിക കൂടിയായ ഡയാന എഡുല്‍ജിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇടപെടല്‍ എങ്ങനെയാണ് ഹര്‍മന്‍പ്രീതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്നകാര്യം വെളിപ്പെടുത്തിയത്.

ഹര്‍മന്‍പ്രീതിന്റെ വളര്‍ച്ച ജൂനിയര്‍ തലം മുതല്‍ക്കെ കൃത്യമായി നിരീക്ഷിക്കുകയും വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ഡയാന എഡുല്‍ജി. നോര്‍ത്തേണ്‍ റെയില്‍വെയില്‍ ജൂനിയര്‍ തലത്തില്‍ ജോലി നോക്കിയിരുന്ന ഹര്‍മന് വെസ്റ്റേണ്‍ റെയില്‍വെയില്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ലഭിക്കുന്നത് കരിയറിലെ വളര്‍ച്ചയ്ക്കും ഗുണകരമാകുമെന്ന് എഡുല്‍ജി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുംബൈ പോലൊരു നഗരത്തിലെത്തിയാല്‍ അത് ഹര്‍മന്റെ കരിയറിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് മനസിലാക്കിയ എഡുല്‍ജി ഹര്‍മന്റെ ജോലി വെസ്റ്റേണ്‍ റെയില്‍വേയിലേക്ക് മാറ്റി കിട്ടാനായി ഒരുപാട് ശ്രമിച്ചു.

എന്നാല്‍ ശ്രമങ്ങളെല്ലാം വിഫലമായപ്പോഴാണ് രാജ്യസഭാംഗം കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സേവനം തേടാന്‍ ഡയാന തീരുമാനിക്കുന്നത്. റെയില്‍വെ മന്ത്രിക്ക് സച്ചിന്‍ നല്‍കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് ഹര്‍മന് വെസ്റ്റേണ്‍ റെയില്‍വേയിലേക്ക് മാറ്റം കിട്ടുന്നത്. പിന്നീടുള്ള  ഹര്‍മന്റെ വളര്‍ച്ച ചരിത്രമാണെന്നും ഡയാന പറയുന്നു.

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ ഹര്‍മന്‍ തന്റ ഏറ്റവും മികച്ച പ്രകടനം ഏറ്റവും മികച്ച എതിരാളികള്‍ക്കായി കരുതിവെച്ചിരിക്കുകയായിരുന്നു. 115 പന്തില്‍ 171 റണ്‍സടിച്ച ഹര്‍മന്റെ കൊടുങ്കാറ്റ് ഇന്നിംഗ്സാണ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി