ഓസീസിന്റെ ഉപദേശകനായി മുരളി; എതിര്‍പ്പുമായി ലങ്ക

Published : Jul 25, 2016, 03:28 PM ISTUpdated : Oct 04, 2018, 05:03 PM IST
ഓസീസിന്റെ ഉപദേശകനായി മുരളി; എതിര്‍പ്പുമായി ലങ്ക

Synopsis

കൊളംബോ: ശ്രീലങ്കയില്‍ പര്യടനത്തിനെത്തുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ചുമതലയേല്‍ക്കുന്ന ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ആദ്യ ടെസ്റ്റ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെ പല്ലേക്കല സ്റ്റേഡിയത്തില്‍ ഓസീസ് ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത മുരളി ലങ്കന്‍ ടീം മാനേജരെ അപമാനിച്ചുവെന്ന് കാണിച്ച് ഓസീസ് ടീമിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കി.

പരിശീലന പിച്ചില്‍ കളിക്കാന്‍ ഓസീസ് ടീമിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ശനിയാഴ്ച മുരളിയും ലങ്കന്‍ ടീം മാനേജരും കൊമ്പു കോര്‍ത്തിരുന്നു. മുരളിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് ഓസീസ് ടീം മാനേജ്മെന്റിനോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തിലംഗ സുമതിപാല പറഞ്ഞു.

എന്നാല്‍ ലങ്കന്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് മുരളിയും രംഗത്തെത്തി. പ്രഫഷണല്‍ എന്ന നിലയിലാണ് താന്‍ ഓസീസ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടാന്റാവുന്നതെന്നും അതിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയായി ബോര്‍ഡ് ചിത്രീകരിക്കുകയാണെന്നും മുരളി പറഞ്ഞു. ഞാന്‍ രാജ്യദ്രോഹിയല്ല. എന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ലങ്കന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. എന്റെ നേട്ടങ്ങളില്‍ മതിപ്പുള്ള ഓസീസ് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അവരുടെ ബൗളിംഗ് ഉപദേശകനായത് അതുകൊണ്ടാണ്- മുരളി പറഞ്ഞു.

എന്നാല്‍ ഉപദേശകനെന്ന നിലയ്ക്ക് മുരളിക്ക് ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രവര്‍ത്തിക്കാമെങ്കിലും ഒരിക്കല്‍ മുരളിയെ ക്രിക്കറ്റില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ച ഓസ്ട്രേലിയയുടെ തന്നെ ബൗളിംഗ് ഉപദേശക പദവി ഏറ്റെടുത്തത് വിരോധാഭാസമാണെന്നും ലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ് സുമതിപാല പറഞ്ഞു. തന്റെ ആരാധകര്‍ക്കിടയില്‍ മുരളി സ്വയം മോശക്കാരനാവുകയാണെന്നും സുമതിപാല വ്യക്തമാക്കി.

18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ മുരളി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബൗള്‍ ചെയ്യുമ്പോള്‍ കൈമടക്കുന്നുുവെന്ന് ആരോപിച്ച് ഓസീസ് അമ്പയര്‍മാര്‍ മുരളിയെ രണ്ടുതവണ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; ചിന്നസ്വാമിയില്‍ അഞ്ച് വിക്കറ്റ് ജയം
'ശ്രേയസിന്റെ നേതൃത്വഗുണം സവിശേഷമാണ്'; വാഴ്ത്തി പഞ്ചാബ് ബോളിംഗ് പരിശീലകന്‍ സായ്രാജ് ബഹുതുലെ