
ദുബായ്: ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും അശ്വിന്‍ സ്വന്തമാക്കി. ഈ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 72 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 2004ല്‍ രാഹുല്‍ ദ്രാവിഡും 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് അശ്വിന് മുമ്പ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറാവുന്ന മൂന്നാമത്ത ഇന്ത്യന്‍ താരവുമാണ് അശ്വിന്‍. 2004ല്‍ ദ്രാവിഡും 2009ല്‍ ഗൗതം ഗംഭീറും ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായിട്ടുണ്ട്. ഈ വര്‍ഷത്തെ ഐസിസി ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരവും അശ്വിനാണ്.
ഇന്ത്യയോട് 4-0ന്റെ തോല്‍വി വഴങ്ങിയെങ്കിലും ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കാണ് ഐസിസി ടെസ്റ്റ് ടീം ക്യാപ്റ്റന്‍. വിരാട് കൊഹ്‌ലി ടെസ്റ്റ് ടീമിലില്ല. വിരാട് കൊഹ്‌ലിയാണ് ഐ സി സി ഏകദിന ടീം ക്യാപ്റ്റന്‍. ഏകദിന പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനാണ്. ഏകദിന ടീമില്‍ കൊഹ്‌ലിക്ക് പുറമെ രോഹിത് ശര്‍മ, വിരാട് കൊഹ്‌ലി എന്നിവരുമുണ്ട്.
ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനാണ് എര്‍ജിംഗ് പ്ലയര്‍ ഓഫ് ദ ഇയര്‍. 2015 സെപ്റ്റംബര്‍ 14 മുതല്‍ 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.പാക്കിസ്ഥാന്‍ ടെസ്റ്റ് ടീം നായകന്‍ മിസ്ബാ ഉള്‍ ഹഖിന് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നല്‍കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!