പെര്‍ത്തില്‍ ഷമി കൊടുങ്കാറ്റ്; രണ്ടാം സെഷനില്‍ ഇന്ത്യന്‍ തിരിച്ചുവരവ്

By Web TeamFirst Published Dec 17, 2018, 11:14 AM IST
Highlights

പെര്‍ത്ത് ടെസ്റ്റിന്‍റെ നാലാം ദിനം രണ്ടാം സെഷനില്‍ ഓസീസിനെ പ്രതിരോധത്തിലാക്കി ഷമിയിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഓസീസിന്‍റെ മൂന്ന് വിക്കറ്റുകള്‍ കൂടി ഇന്ത്യ പിഴുതു. 

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്‍റെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍ ഓസീസിനെ പ്രതിരോധത്തിലാക്കി ഷമിയിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ്. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഓസീസിന്‍റെ നാല് വിക്കറ്റുകള്‍ കൂടി ഇന്ത്യ പിഴുതു. 

നായകന്‍ ടിം പെയിനെയും(37), ആരോണ്‍ ഫിഞ്ചിനെയും(25) പുറത്താക്കി ഷമിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാല് ഓവറുകളുടെ ഇടവേളയില്‍, 213 പന്തില്‍ 72 റണ്‍സെടുത്ത് മുന്നേറിയിരുന്ന ഉസ്‌മാന്‍ ഖവാജയെയും ഷമി പുറത്താക്കി. പിന്നാലെ കമ്മിണ്‍സിനെ(1) ബൂംമ്രയും മടക്കിയത് കങ്കാരുക്കള്‍ക്ക് തിരിച്ചടിയായി. എട്ട് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റാര്‍ക്കും ലിയോണുമാണ് ക്രീസില്‍. ഓസീസിന് ഇപ്പോള്‍ 245 റണ്‍സ് ലീഡുണ്ട്. 

രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് നാലാം ദിനം മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും(62) നായകന്‍ ടിം പെയ്‌ന്‍ ഓസ്‌ട്രേലിയയെ കൂറ്റന്‍ ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ വില്ലനായി ഷമിയുടെ പന്തുകള്‍ ഓസീസ് മോഹം കവരുകയായിരുന്നു.

ഇതോടെ ഷമി അഞ്ച് വിക്കറ്റ് തികച്ചു. നേരത്തെ ഷോണ്‍ മാര്‍ഷിനെയും(5) ട്രാവിസ് ഹെഡിനെയും(19) ഷമി പുറത്താക്കിയിരുന്നു. മാര്‍ക്കസ് ഹാരിസിനെ(20)  ബൂംമ്ര പുറത്താക്കിയപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ(13) ഇശാന്ത് മടക്കി. 

നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 326നെതിരെ ഇന്ത്യ 283 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോലിയുടെ 25ാം സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രത്യേകത. ആദ്യ ഇന്നിംഗ്സില്‍ 43 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. മധ്യനിരയുടെയും വാലറ്റത്തിന്റെ നിരുത്തരവാദിത്വമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്

ടെസ്റ്റ് കരിയറില്‍ തന്റെ 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോലി (123)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (51), ഋഷഭ് പന്ത് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

click me!