
ലക്‌നൗ: വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യക്കായി ഓപ്പണര്‍ രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറി നേടി. സഹ ഓപ്പണര്‍ ശീഖര്‍ ധവാനെ വ്യക്തിഗത സ്കോര്‍ 43ല്‍ നില്‍ക്കേ അലന്‍ പുറത്താക്കി. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 123 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് 45 പന്തില്‍ 72 റണ്‍സുമായും അക്കൗണ്ട് തുറന്ന് റിഷഭ് പന്തും ക്രീസിലുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 49റണ്‍സ് എടുത്തു. പിന്നാലെ ഇരുവരും കത്തിക്കയറിയപ്പോള്‍ ഇന്ത്യ വേഗം ട്രാക്കിലായി. ഇതേസമയം ബ്രാത്ത്‌വെയ്റ്റ് എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ധവാനെ പോള്‍ നിലത്തിട്ടത് വിന്‍ഡീസിന് തിരിച്ചടിയായി.
10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റണ്‍സിലെത്തി. പിന്നാലെ രോഹിത് അര്‍ദ്ധ സെഞ്ചുറിയിലെത്തി. 38 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സുകളും ചേര്‍ന്നതായിരുന്നു രോഹിതിന്‍റെ അമ്പത്. എന്നാല്‍ 14-ാം ഓവറിലെ അവസാന പന്തില്‍ പൂരാന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ധവാന്‍ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!