ഏഷ്യാ കപ്പ്: അടിക്കൊണ്ട് തളര്‍ന്ന് പാക് ബൗളര്‍മാര്‍; വിജയത്തിലേക്ക് ഇനി പാതിദൂരം

Published : Sep 23, 2018, 10:59 PM IST
ഏഷ്യാ കപ്പ്: അടിക്കൊണ്ട് തളര്‍ന്ന് പാക് ബൗളര്‍മാര്‍; വിജയത്തിലേക്ക് ഇനി പാതിദൂരം

Synopsis

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരേ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. 25 ഓവര്‍  പിന്നിട്ടപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 138 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (80), രോഹിത് ശര്‍മ (57) എന്നിവരാണ് ക്രീസില്‍. ഇനി 100 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്. 

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരേ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. 25 ഓവര്‍  പിന്നിട്ടപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 138 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന്‍ (80), രോഹിത് ശര്‍മ (57) എന്നിവരാണ് ക്രീസില്‍. ഇനി 100 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. 

ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്‍ രോഹിത്തിന്റെ ഇന്നിങ്‌സ്. ധവാന്‍ ഇതുവരെ ഒരു സിക്സും 11 ഫോറും പായിച്ചു. ഇരുവരേയും പുറത്താക്കാനുള്ള അവസരം പാക്കിസ്ഥാന്‍താരങ്ങള്‍ നഷ്ടമാക്കിയിരുന്നു. നേരത്തെ, പാക്കിസ്ഥാന്റെ തുടക്കം തകര്‍ന്നെങ്കിലും ഷൊയ് മാലിക്കിന്റെ (78) അര്‍ധ സെഞ്ചുറി അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.  ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ഇമാം ഉല്‍ ഹഖ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്പാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു. 

മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്. സര്‍ഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചെങ്കിലും ചാഹല്‍ പന്തെടുന്ന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു. രവീന്ദ്ര ജഡേജ ബെയ്ല്‍സ് തട്ടിയിടുമ്പോള്‍ അസം ക്രീസിന് പുറത്തായിരുന്നു.

പിന്നാലെ മാലിക്ക്- സര്‍ഫറാസ് അഹമ്മദ് കൂട്ടുക്കെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 118 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 44 റണ്‍സെടുത്ത സര്‍ഫറാസിനെ കുല്‍ദീപ് പുറത്താക്കി. തുടര്‍ന്നെത്തിയ ആസിഫ് അലിയും (21 പന്തില്‍ 30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ മാലിക്ക് പവലിയനിലേക്ക് മടങ്ങി. മാലിക്കിനെ ബുംറ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. എട്ട് റണ്‍ വ്യത്യാസത്തില്‍ ആസിഫും മടങ്ങി. ഭുവനേശ്വറിന്റെ ഒരു ഓവറില്‍ രണ്ട് സിക്‌സ് നേടിയാണ് ആസിഫ് മടങ്ങിയത്. ചാഹലിനായിരുന്നു വിക്കറ്റ്. ഷദാബ് ഖാനെ (10) മടക്കിയപ്പോള്‍ മുഹമ്മദ് നവാസ് (15), ഹസന്‍ അലി (2) എന്നിവര്‍ പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം