
അബുദാബി: കായിക പ്രേമികള്‍ കാത്തിരുന്ന പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഗംഭീര തുടക്കം. ആദ്യ നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍റെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യ കൂടാരം കയറ്റി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ഭുവനേശ്വര്‍ കുമാറാണ് ഇമാമുള്‍ ഹഖിനെയും ഫഖര്‍ സമാനെയും പറഞ്ഞയച്ചത്.
സ്കോര്‍ ബോര്‍ഡില്‍ 3 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പാക്കിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായത്. രണ്ട് റണ്‍സ് നേടിയ ഇമാമിനെ ഭുവി ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. രണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഫഖര്‍ സമാനാകട്ടെ ഭുവിയ്ക്കെതിരെ കൂറ്റനടിക്ക് ശ്രമിച്ച് ചാഹലിന്‍റെ കൈകളില്‍ വിശ്രമിക്കുകയായിരുന്നു.
ഭുവിക്ക് മികച്ച പിന്തുണയുമായി ബുംറയും കളം നിറയുന്നുണ്ട്. ബുംറയുടെ ആദ്യ രണ്ട് ഓവറും മെയ്ഡനായിരുന്നു. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 8 ഓവറില്‍ 2 വിക്കറ്റിന് 22 റണ്‍സ് എന്ന നിലയിലാണ്. ബാബര്‍ അസം 11 ഉം ഷൊയിബ് മാലിക്ക് 9 ഉം റണ്‍സ് നേടി ക്രീസിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!