പെര്‍ത്തിലെ പിച്ച് ഇന്ത്യക്ക് പണി തരുമോ ?; ഓസീസ് ഇതിഹാസം പറയുന്നത്

Published : Dec 10, 2018, 10:25 PM ISTUpdated : Dec 10, 2018, 10:26 PM IST
പെര്‍ത്തിലെ പിച്ച് ഇന്ത്യക്ക് പണി തരുമോ ?; ഓസീസ് ഇതിഹാസം പറയുന്നത്

Synopsis

ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ് പറയുന്നത് പെര്‍ത്തിലെ ഡ്രോപ് ഇന്‍ പിച്ച് അതിവേഗക്കാരെയും സ്പിന്നേഴ്സിനെയും ഒരുപോലെ തുണക്കുമെന്നാണ്. ഒപ്പം പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിഗും ലഭിക്കും.

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ ഇന്ത്യ വിജയത്തുടക്കമിട്ടതോടെ ഡിസംബര്‍ 14ന് പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പിച്ചിന്റെ സ്വഭാവത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വിക്കറ്റായിരുന്നു പെര്‍ത്തിലേത്.

പേസ് ബൗളര്‍മാരുടെ മൂളിപ്പറക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ ബാറ്റ്സ്മാന്‍മാര്‍ മുട്ടിടിച്ചു നില്‍ക്കുന്ന പിച്ച്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ പെര്‍ത്തും മറ്റ് പിച്ചുകള്‍പോലെ വേഗം കുറഞ്ഞ് സാധാരണ പിച്ചുകള്‍പോലെയായി. എന്നാല്‍ ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നടക്കുന്നത് പെര്‍ത്തിലെ നവീകരിച്ച സ്റ്റേഡിയത്തിലാണ്. ഡ്രോപ് ഇന്‍ പിച്ച് ആണ് ഇവിടെ പുതുതായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇരുടീമുകള്‍ക്കും ആശങ്കയുണ്ട്.

എന്നാല്‍ ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ് പറയുന്നത് പെര്‍ത്തിലെ ഡ്രോപ് ഇന്‍ പിച്ച് അതിവേഗക്കാരെയും സ്പിന്നേഴ്സിനെയും ഒരുപോലെ തുണക്കുമെന്നാണ്. ഒപ്പം പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിഗും ലഭിക്കും. ഈ വര്‍ഷം ജനുവരിയിലാണ് പെര്‍ത്തിലെ വാക്ക സ്റ്റേഡിയം നവീകരിച്ചത്. ഇതിനുശേഷം നടക്കുന്ന ആദ്യ ടെസ്റ്റാണ് വരാനിരിക്കുന്നത്.

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏകദിന മത്സരമാണ് ഇതിന് മുമ്പ് ഇവിടെ നടന്നത്. അന്ന് ഇംഗ്ലണ്ട് 12 റണ്‍സിന് ജയിച്ചു. പെര്‍ത്തില്‍ മുമ്പ് അനില്‍ കുംബ്ലെയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗ് ലഭിക്കുകയാണെങ്കില്‍ ഓസീസ് നിരയിലെ മിച്ചല്‍ സ്റ്റാര്‍ക്കായിരിക്കും ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിസിസിഐ നല്‍കിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി
'ആഗ്രഹം പൂവണിഞ്ഞു, പക്ഷേ കാണാന്‍ അച്ഛനില്ല'; ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്