
കാണ്‍പൂര്‍: കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 338 റണ്‍സിന്റെ വിജയലക്ഷ്യം. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബാറ്റിംഗ് മികവിലാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. 138 പന്തില്‍ 147 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 106 പന്തില്‍ 113 റണ്‍സെടുത്ത് പുറത്തായി.
ടോസ് നേടിയ കീവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ ഇന്ത്യയെ ബാറ്റിംഗിനച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ടിം സൗത്തി ധവാനെ(14) തുടക്കത്തിലെ മടക്കി ഇന്ത്യയെ ഞെട്ടിച്ചു. സ്കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 29 റണ്‍സ് മാത്രമെ എത്തിയിരുന്നുള്ളു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത്-കോലി സഖ്യം അടിച്ചുതകര്‍ത്തതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.
230 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉയര്‍ത്തിയത്. 106 പന്തില്‍ സെഞ്ചുറിയിലെത്തിയ രോഹിത്ത് കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി നേടുമെന്ന തോന്നിച്ചെങ്കിലും 148ല്‍ വീണു. 96 പന്തിലായിരുന്നു കോലി സെഞ്ചുറിയിലേക്കെത്തിയത്. 35 ഓവറില്‍ 200 റണ്‍സിലെത്തിയ ഇന്ത്യ അവസാന 15 ഓവറില്‍ 137 റണ്‍സടിച്ചു.
അവസാന ഓവറുകളില്‍ കേദാര്‍ ജാദവും(10 പന്തില്‍ 18), ധോണി(17 പന്തില്‍ 25) എന്നിവര്‍ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 350ന് അടുത്തെത്തിച്ചത്. കീവീസിനായി സൗത്തിയും മില്‍നെയും സാന്റനറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഓലോര ജയവുമായി ഇന്ത്യയും കീവീസും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!