രഹാനെ ഉണ്ടാവില്ല; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

Published : Jan 13, 2018, 11:11 AM ISTUpdated : Oct 05, 2018, 12:36 AM IST
രഹാനെ ഉണ്ടാവില്ല; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

Synopsis

ജൊഹ്നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഉണ്ടാവില്ലെന്ന് സൂചന. മധ്യനിരയില്‍ രോഹിത് ശര്‍മയ്ക്ക് ഒരവസരം കൂടി നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഒരു ടെസ്റ്റിലെ പരാജത്തിന്റ പേരില്‍ രോഹിത്തിനെ മാറ്റുന്നത് ശരിയല്ലെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും നിലപാട്. രേഹിത്തിന് പകരം രഹാനെയിറക്കി പരാജയപ്പെട്ടാല്‍ പിന്നീട് എന്ത് ചെയ്യുമെന്നതും ചോദ്യമാണ്. രഹാനെ ഇന്നലെ കാര്യമായി ബാറ്റിംഗ് പരിശീലനം നടത്തിയതുമില്ല.

അതേസമയം ഓപ്പണര്‍ ശീഖര്‍ ധവാന്‍ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ കളിക്കാന്‍ സാധ്യതയില്ല. ധവാന് പകരം ലോകേഷ് രാഹുല്‍ ഓപ്പണറായി എത്തുമെന്ന് ഉറപ്പാണ്. രാഹുല്‍ ഇന്നലെ നെറ്റ്സില്‍ കഠിന പരിശീലനം നടത്തിയിരുന്നു. രാഹുലിന് ഒപ്പം വിജയ് തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലും കളിക്കാനിടയുണ്ട്.

ആദ്യ ടെസ്റ്റില്‍ പത്ത് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നില്‍ തിളങ്ങിയ സാഹയെ മാറ്റുന്നത് നീതികേടാണെങ്കിലും സാഹയേക്കാള്‍ ബാറ്റിംഗ് മികവുള്ളത് പാര്‍ഥിവിനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ നന്നായി തിളങ്ങുന്ന സാഹയെ ബാറ്റിംഗ് മികവില്ലാത്തതിന്റെ പേരില്‍ മാത്രം ഒഴിവാക്കുന്നത് ഉചിതമാണോ എന്ന ചോദ്യവും ഉരുന്നുണ്ട്.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ഭുവനേശ്വര്‍കുമാറും ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണ്. ഭുവിക്ക് പകരം ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്താന് ആലോചന. സെഞ്ചൂറിയിനിലെ പിച്ച് ബൗണ്‍സിനെ തുണയ്ക്കുമെന്നതാണ് ഇതിന് കാരണം. മികച്ച സ്വിംഗ് ബൗളറായ ഭുവിക്ക് സെഞ്ചൂറിയനില്‍ തിളങ്ങാനാവില്ലെന്നതാണ് ഇഷാന്തിനെ കളിപ്പിക്കാനുള്ള ആലോചനയ്ക്ക് പിന്നില്‍. ദീര്‍ഘമായ സ്പെല്ലുകള്‍ എറിയാനാകുമെന്നതും ഇഷാന്തിന് അനുകൂലമാ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം