ദ്രാവിഡിന് പണികിട്ടുന്ന ബിസിസിഐ തീരുമാനം

Published : Jun 13, 2017, 03:49 PM ISTUpdated : Oct 05, 2018, 01:02 AM IST
ദ്രാവിഡിന് പണികിട്ടുന്ന ബിസിസിഐ തീരുമാനം

Synopsis

മുംബൈ: ദ്രാവിഡ് പോലുള്ള മുന്‍താരങ്ങള്‍ക്ക് പാരയായി ബിസിസിഐ ഉന്നതാധികാര സമിതി തീരുമാനം. സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് ബിസിസിഐയ്ക്ക് കീഴിലുള്ള വിവിധ ക്രിക്കറ്റ് ടീമുകളുടെ കോച്ചുമാരെ സംബന്ധിച്ചുള്ള കാരാറില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ബിസിസിഐയുമായുള്ള കരാറില്‍ എത്തിയ ഒരു കോച്ചിന് ഐപിഎല്‍ ടീമുകളിലെ സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ല.

ലോധ കമ്മിറ്റി നിര്‍ദേശ പ്രകാരം ബിസിസിഐ കോച്ചുമാര്‍ക്കായി ഏര്‍പ്പെടുന്ന കരാര്‍ കുറഞ്ഞത് 12 മാസത്തേക്കാണ്. അത് 10 വര്‍ഷം ദേശീയ ടീമിന് 2 കൊല്ലം ഐപിഎല്‍ എന്ന് ആക്കുവാന്‍ സാധിക്കില്ല, ഉത്തതാധികാര സമിതി അംഗം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു. ഇതോടെ രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ക്ക് ഐപിഎല്ലില്‍  അടുത്തവര്‍ഷം മുതല്‍ കോച്ചായി സേവനം നല്‍കാന്‍ സാധിക്കില്ല. ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫായ സഞ്ജയ് ബംഗാര്‍ പോലുള്ളവര്‍ക്കും പുതിയ നിയമം തിരിച്ചടിയാകുവാന്‍ സാധ്യതയുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി