
ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചടി. ജഡേജയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണ്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് ആന്‍ഡേഴ്സണ് തുണയായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരുന്ന ആന്‍ഡേഴ്സണെ മറികടന്നാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്.
ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാമത്. വിന്‍ഡീസിനെതിരായ മികച്ച പ്രകടനത്തോടെ ഇംഗ്ലീഷ് ടീം നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ മൂന്നാമതും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാമതുമാണ്. ഓസീസ് താരം ഡേവിഡ് വാര്‍ണറാണ് അഞ്ചാം സ്ഥാനത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ആറാം റാങ്കില്‍. ഒമ്പതാം സ്ഥാനത്തുള്ള ലോകേഷ് രാഹുലും പത്താം സ്ഥാനത്തുള്ള അജിങ്ക്യാ രഹാനെയുമാണ് ആദ്യപത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ടീം റാങ്കിംഗില്‍ മാറ്റമില്ല. ഇന്ത്യതന്നെയാണ് ഒന്നാമത്. വിന്‍ഡീസിനെതിരായ പരമ്പര നേടിയെങ്കിലും ഇംഗ്ലണ്ടിന്റെയും വിന്‍ഡീസിന്റെയും സ്ഥാനങ്ങളിലും മാറ്റമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!