സമ്മര്‍ദ്ദം താങ്ങനാകാതെ വാഷ് റൂമില്‍ ഒളിച്ച് ഇന്ത്യന്‍ യുവതാരം

Published : Jan 31, 2018, 11:22 AM ISTUpdated : Oct 04, 2018, 10:26 PM IST
സമ്മര്‍ദ്ദം താങ്ങനാകാതെ വാഷ് റൂമില്‍ ഒളിച്ച് ഇന്ത്യന്‍ യുവതാരം

Synopsis

മുംബൈ: ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ സമ്മര്‍ദ്ദം താങ്ങനാകാതെ വാഷ് റൂമില്‍ ഒളിച്ച് ഇന്ത്യന്‍ യുവതാരം. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന ബൗളര്‍ കമലേഷ് നാഗര്‍കോട്ടിയാണ് അമിത സമ്മര്‍ദ്ദം താങ്ങാനാകാതെ ഇങ്ങനെ ചെയ്തത്. എന്നാല്‍ താരത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പിന്നീടെത്തിയത്. 3.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കമലേഷിനെ സ്വന്തം നിരയിലെത്തിക്കുകയായിരുന്നു. നിലവില്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസീലന്‍ഡിലാണ് കമലേഷുള്ളത്.

താരലേലം നടക്കുന്ന സമയത്ത് താന്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നുവെന്നും ടെലിവിഷന്‍ നോക്കിയിരുന്നില്ലെന്നും കമലേഷ് പറയുന്നു. ടീമിലെ സഹതാരങ്ങള്‍ ഫോണിലേക്ക് തുടര്‍ച്ചയായി വളിച്ചു. പക്ഷേ ഞാന്‍ ഫോണെടുത്തില്ല. പക്ഷേ എന്റെ റൂമില്‍ ഒപ്പമുണ്ടായിരുന്ന പങ്കജ് യാദവ് ടിവി ഓണ്‍ ചെയ്തതോടെ എല്ലാ പ്രതിരോധവും തകര്‍ന്നു. തുടര്‍ന്ന് ഞാന്‍ വാഷ് റൂമില്‍ കയറി വാതിലടക്കുകയായിരുന്നു. കമലേഷ് വെളിപ്പെടുത്തുന്നു.

ലേലത്തിന് തൊട്ടുമുമ്പ് ബിഗ് ബാഷ് ലീഗില്‍ ക്രിസ് ലിന്‍ ബാറ്റു ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തിന് നെറ്റ്സില്‍ പന്തെറിയാനുള്ള അവസരം എന്നെ തേടിയെത്തി. കമലേഷ് പറയുന്നു. ക്രിസ് ലിന്നിനെയും കൊല്‍ക്കത്ത ലേലത്തില്‍ ടീമിലെത്തിച്ചിരുന്നു.

അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ ടീമിന്റെ ബൗളിങ് സംഘത്തിലെ നിര്‍ണായക കളിക്കാരനാണ് കമലേഷ് നാഗര്‍കോട്ടി. 149 കിലോമീറ്റര്‍ വേഗതയില്‍ വരെ ലോകകപ്പില്‍ പന്തെറിഞ്ഞ കമലേഷിന്റെ ശരാശരി വേഗതമണിക്കൂറില്‍ 145 കിലോമീറ്ററാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍