
എസ് മിഥുന്‍റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ഹിമാചലിനെതിരെ 170 റണ്‍സ് വിജയം നേടി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സ് നേടി പുറത്താകാതിരുന്ന മിഥുന്‍ ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ് നേടിയത്. ഹിമാചലിനെ രണ്ടാം ഇന്നിംഗ്സില്‍ 182 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം ജയം നേടുമ്പോള്‍ 6 വിക്കറ്റും സ്വന്തമാക്കിയത് മിഥുനായിരുന്നു.
47 റണ്‍സ് നേടി അമിത് കുമാറും 41 റണ്‍സ് നേടിയ അങ്കുഷ് ബൈന്‍സിനുമൊപ്പം പുറത്താകാതെ 33 റണ്‍സുമായി നിന്ന ശ്രേഷ്ഠ് നിര്‍മോഹി എന്നിവര്‍ മാത്രമാണ് ഹിമാചല്‍ നിരയില്‍ റണ്‍സ് കണ്ടെത്താനായുള്ളു. 80/1 എന്ന നിലയില്‍ മിഥുന്‍ എറിഞ്ഞ 26ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് ഹിമാചലിന്റെ തകര്‍ച്ച തുടങ്ങിയത്.
അങ്കുഷ് ബൈന്‍സ്, നിഖില്‍ ഖാണ്ട, സുമിത് വര്‍മ്മ എന്നിവരെയാണ് ആ ഓവറില്‍ മിഥുന്‍ പുറത്താക്കിയത്. പ്രവീണ്‍ താക്കൂര്‍, അങ്കിത് കൗശിക്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് മിഥുന്റെ മറ്റു വിക്കറ്റുകള്‍. സച്ചിന്‍ ബേബി മൂന്ന് വിക്കറ്റും അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!