
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കിങ്സ് ഇലവന്‍ പഞ്ചാബിന് വീണ്ടും ജയം. ഡെല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് കിങ്‌സ ഇലവന്‍ പഞ്ചാബ് വിജയിച്ചത്. അവസാന പന്ത് വരെ നീണ്ടു നിന്ന് ത്രില്ലര്‍ മത്സരമായിരുന്നു കോട്‌ലയിലേത്.
അവസാന പന്തില്‍ ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. എന്നാല്‍ മുജീബ് ഉര്‍ റഹ്മാനെ സിക്‌സടിക്കാനുള്ള ശ്രയാസ് അയ്യരുടെ ശ്രമം ലോങ് ഓഫില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ ഒതുങ്ങി. 57 റണ്‍സെടുത്ത അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മുജീബ് നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് പ്രകടനവുമായി ആന്‍്ഡ്രൂ ടൈയും രജ്പൂതും തിളങ്ങി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച് ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 26 റണ്‍സുമായി മടങ്ങി.യുവരാജ് സിങ് (17 പന്തില്‍ 14) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. കെ.എല്‍ രാഹുല്‍ (23), ആരോണ്‍ ഫിഞ്ച് (2), മായങ്ക് അഗര്‍വാള്‍ (21), ആര്‍. അശ്വിന്‍ (6), ആന്‍ഡ്രൂ ടൈ (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍.
ഡല്‍ഹിക്ക് വേണ്ടി ലിയാം പ്ലങ്കറ്റ് നാല് ഓവറില്‍ 17 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡല്‍ഹിയുടെ അരങ്ങേറ്റക്കാരന്‍ ആവേഷ് ഖാന്‍, ട്രന്‍ഡ് ബൗള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡെല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
അഞ്ച് മാറ്റങ്ങളുമായിട്ടാണ് ഡെല്‍ഹി ഇറങ്ങിയത്. അണ്ടര്‍ 19 താരം പൃഥ്വി ഷാ ഇന്ന് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങി. ആവേഷ് ഖാന്‍ ഡെല്‍ഹിയുടെ ജേഴ്‌സിയില്‍ അരങ്ങേറി. ഹബാസ് നദീമിന് പകരം അമിത് മിശ്ര തിരിച്ചെത്തിയപ്പോള്‍ ഡാന്‍ ക്രിസ്റ്റ്യനും ലിയാം പ്ലങ്കറ്റും ഡല്‍ഹി ടീമിലെത്തി. പഞ്ചാബ് ക്രിസ് ഗെയ്‌ലിന് വിശ്രമം അനുവദിച്ചു. ഡേവിഡ് മില്ലര്‍ ഇന്ന് പഞ്ചാബിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!