
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഫിഫ സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊച്ചിയെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്. ചാംപ്യന്‍ഷിപ്പിനുള്ള ആദ്യത്തെ വേദി പ്രഖ്യാപനമാണ് കൊച്ചിയില്‍ നടത്തിയത്. രാജ്യത്തെ മറ്റു പല പ്രമുഖ നഗരങ്ങളും ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും, അവിടുത്തെ പരിശോധനകള്‍ തുടരുമെന്ന സൂചനയാണ് ഫിഫ സംഘം വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. കൊച്ചിയെ വേദിയായി പ്രഖ്യാപിച്ചെങ്കിലും, ഇനിയുമേറെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കാനുണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയതായും ഫിഫ സംഘം പറഞ്ഞു. അടുത്ത വര്‍ഷം ഒക്‌ടോബറിലാണ് ഫിഫ അണ്ടര്‍ - 17 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!