ലെസിസ്റ്ററിനെതിരെ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. പത്താം മിനിട്ടില്‍ സാദിയോ മാനെ നാല്പത്തിയഞ്ചാം മിനിട്ടില്‍ റോബർട്ടോ ഫിർമിനോ എന്നിവരാണ് ലിവർപൂളിനായി വലകുലുക്കി വിജയം പിടിച്ചെടുത്തത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവര്‍പൂളിന്റെ പടയോട്ടം. തുടർച്ചയായ നാലാം ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ചെമ്പട സ്വന്തമാക്കി. ലെസ്റ്റര്‍ സിറ്റിയുടെ മൈതാനത്ത് നടന്ന പോരാട്ടത്തില്‍ ആതിഥേയരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് കിരിട പോരാട്ടത്തില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയത്.
ലെസ്റ്ററിനെതിരെ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. പത്താം മിനിട്ടില്‍ സാദിയോ മാനെ നാല്പത്തിയഞ്ചാം മിനിട്ടില്‍ റോബർട്ടോ ഫിർമിനോ എന്നിവരാണ് ലിവർപൂളിനായി വലകുലുക്കി വിജയം പിടിച്ചെടുത്തത്. അറുപത്തി മുന്നാം മിനിട്ടില്‍ റാച്ചിഡ് ഗെസെല്‍ ആണ് ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാലിലും വിജയം നേടിയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. കരുത്തരായ ചെല്‍സിക്കും നാല് വിജയങ്ങളുണ്ടെങ്കിലും ഗോള്‍ ശരാശരി ചെമ്പടയ്ക്ക് ഗുണമായി.