അനധികൃത നിയമനങ്ങള്‍ക്ക് അഞ്ജുവിനെ മറയാക്കിയതായി ആരോപണം

Web Desk |  
Published : Jun 13, 2016, 01:41 AM ISTUpdated : Oct 05, 2018, 03:07 AM IST
അനധികൃത നിയമനങ്ങള്‍ക്ക് അഞ്ജുവിനെ മറയാക്കിയതായി ആരോപണം

Synopsis

കൊല്ലം: ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് അഞ്ജുബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയതെന്ന് കൗണ്‍സില്‍ അംഗം ഡോ. രാമഭഭ്രന്‍. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ഉള്‍പ്പടെ അഞ്ജുവിനെ മറയാക്കി. അഞ്ജുവിന്റെ നിയമനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും എതിര്‍ത്തിരുന്നെന്നും രാമഭദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പദ്മിനി തോമസിനെ മാറ്റിയത് യുഡിഎഫ് സര്‍ക്കാരിന്റെ ചില താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണെന്ന് രാമഭദ്രന്‍ പറഞ്ഞു. സെക്രട്ടറിയായിരുന്ന ബിനുജോര്‍ജ്ജ് വര്‍ഗീസാണ് പദ്മിനിയെ മാറ്റി അഞ്ജുവിനെ കൊണ്ട് വരാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പറഞ്ഞത്.

അഞ്ജുവിന്റെ സഹോദരന്റെ ഉള്‍പ്പടെയുള്ള  നിയമനങ്ങളെ പദ്മിനി തോമസ് പരിഗണിച്ചില്ല. അഞ്ജുവിന്റെ നിയമനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗങ്ങളായ 75 ശതമാനം പേരും എതിര്‍ത്തു. മുഴുവന്‍ സമയ സേവനം ലഭ്യമാവേണ്ട പദവിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. ബാംഗ്ലൂരില്‍ സ്ഥിരതാമസമായ അഞ്ജുവിന് പകരം വയ്ക്കാവുന്ന താരങ്ങള്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നും രാമഭദ്രന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍