വൈരം മറന്ന് പെലെയും മറഡോണയും കൈകോര്‍ത്തു

Published : Jun 10, 2016, 09:52 AM ISTUpdated : Oct 04, 2018, 04:34 PM IST
വൈരം മറന്ന് പെലെയും മറഡോണയും കൈകോര്‍ത്തു

Synopsis

പാരീസ്: വര്‍ഷങ്ങള്‍ നീണ്ട വൈരം മറന്ന് ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ പെലെയും മറഡോണയും പരസ്പരം കൈകോര്‍ത്തു. പാരീസില്‍ നടന്ന പ്രദര്‍ശന ഫുട്ബോള്‍ മത്സരം കാണാനെത്തിയപ്പോഴാണ് പെലെയും മറഡോണയും വൈരം മറന്ന് കൈ കൊടുത്തത്. ഇരുവരും സൗഹൃദം പങ്കിട്ടുവെന്ന് മാത്രമല്ല പരസ്പരം പുകഴ്‌ത്തുകയും ചെയ്തുവെന്നത് ആരാധകരെ സന്തോഷിപ്പിച്ചു.

പെലെ ആരെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെപ്പോലുള്ള ഐക്കണുകളാണ് നമുക്ക് വേണ്ടത്-മറഡോണ പറഞ്ഞു. ഈ കൂടിച്ചേരല്‍ നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും അതാണ് ഏറ്റവും പ്രധാനമെന്നും മറഡോണയുടെ കൈ പിടിച്ചുകൊണ്ട് പെലെ പറഞ്ഞു. ഇത് സമാധാനത്തിന്റെ നിമിഷമാണെന്നും പെലെ പറഞ്ഞു. പെലെയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ച് പേരടങ്ങിയ ടീമുകള്‍ തമ്മിലായിരുന്നു പ്രദര്‍ശന ഫുട്ബോള്‍ മത്സരം. ബ്രസീലിന്റെ മുന്‍ ലോകകപ്പ് താരം ബെബറ്റോ, റിയോ ഫെര്‍ഡിനന്റ്, ദിദ, ഹെര്‍മന്‍ ക്രെസ്പോ ഫെര്‍ണാണ്ടോ ഹിയറോ, ഡേവിഡ് ട്രൈസഗെ ആഞ്ചലോ പെസൂറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത മത്സരം 8-8 സമനിലയില്‍ അവസാനിച്ചു.

മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള പെലെ ആണോ അര്‍ജന്റീനയ്ക്ക് ഒരു തവണ ലോക കിരീടം സമ്മാനിക്കുകുയും ഒരു തവണ ഫൈനലിലെത്തിക്കുകയും ചെയ്ത മറഡോണയാണോ കേമനെന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താനായി 2000ല്‍ ഫിഫ നടത്തിയ ഓണ്‍ ലൈന്‍ വോട്ടെടുപ്പില്‍ മറഡോണ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ പെലെയുടെ കളി കാണാത്ത ഓണ്‍ ലൈന്‍ ആരാധകരാണ് വോട്ടെടുപ്പില്‍ പങ്കാളികളായതെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഫിഫ മാഗസിന്‍ വായനക്കാര്‍ക്കായി വീണ്ടുമൊരു വോട്ടെടുപ്പ് നടത്തി. ഇതില്‍ പെലെ ആയിരുന്നു മുന്നിലെത്തിയത്. വിവാദം ഒഴിവാക്കാനായി ഫിഫ പിന്നീട് ഇരുവരെയും എക്കാലത്തെയും മികച്ച താരങ്ങളായി പ്രഖ്യാപിച്ചു.

എന്നാല്‍ ആരാധകരുടെ പിന്തുണ തനിക്കായിരുന്നുവെന്നും തന്റെ മുന്നില്‍ പെലെ തോറ്റെന്നും പ്രഖ്യാപിച്ച മറഡോണ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസമായിരുന്ന ഗാരിഞ്ച ആരുമറിയാതെ മരിച്ചതിന് കാരണക്കാരന്‍പോലും പെലെ ആണെന്ന് മറഡോണ ആരോപിച്ചു. എന്നാല്‍ മറഡോണയ്ക്ക് ഭ്രാന്താണെന്നായിരുന്നു പെലെയുടെ മറുപടി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം