അത്‌ലാന്റിക് സമുദ്രം നീന്തിക്കടന്ന് ചരിത്രമെഴുതാന്‍ ബെൻ ഹൂപ്പർ

Published : Oct 14, 2016, 09:55 AM ISTUpdated : Oct 05, 2018, 01:49 AM IST
അത്‌ലാന്റിക് സമുദ്രം നീന്തിക്കടന്ന് ചരിത്രമെഴുതാന്‍ ബെൻ ഹൂപ്പർ

Synopsis

ലണ്ടന്‍: ചരിത്രത്തിൽ ആദ്യമായി ഒരു സമുദ്രം നീന്തി കിഴടക്കുക എന്ന നേട്ടം കൈവരിക്കാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷുകാരനായ ബെൻ ഹൂപ്പർ.സെനഗലിലെ നാലായിരത്തോളം പേർ എവറസ്റ്റ് കീഴടക്കി, സ്ലോവേനിയയുടെ മാർട്ടിൻ സ്ട്രെൽ ആമസോണ്‍നദി നീന്തി കടന്നു നിരവധി പേർ ഇംഗ്ലീഷ് ചാനൽ നീന്തി കടന്നു എന്നാൽ ഒരു സമുദ്രം നീന്തി കടന്നവർ എത്രയെന്ന് പരിശോധിച്ചാൽ പട്ടിക ശൂന്യമാകും.

സാഹസികതയുടെ അങ്ങേതലം തൊടാൻ തയ്യാറെടുക്കുന്നത് ബ്രട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബെൻ ഹൂപ്പറാണ്.തനിക്ക് മുൻപെ ശ്രമിച്ച് പരാജയപ്പെട്ടരുടെ അനുഭവങ്ങൾ ഹൂപ്പറിനെ പിന്തിരിപ്പിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത പരിശീലനത്തിലാണ് ഹൂപ്പർ.ഇദ്ദേഹത്തിന് അത്‌ലാൻറിക്ക് സമുദ്രത്തെ കീഴടക്കാൻ വ്യക്തമായ പദ്ധതികളുണ്ട് മുന്നിൽ വെല്ലുവിളികളും.

സെനഗലിനെ ഡാക്കർ മുതൽ ബ്രസീലിലെ വടക്കൻ തീരമായ നാറ്റൽ വരെ ഇതാണ് ഹൂപ്പറിന്റെ ലക്ഷ്യം.ശക്തമായ സമുദ്ര പ്രവാഹങ്ങൾ ഉള്ളത് കൊണ്ട് നേർ രേഖയിൽ നീന്തി കടക്കുക ഹൂപ്പറിന് അസാദ്ധ്യമാകും പകരം അധികം ദൂരം താണ്ടിയാണെങ്കിലും എൽ ആകൃതിയിൽ നീന്തി എത്തുകയാണ് ഹൂപ്പറിന്റെ പദ്ധതി. നീന്തലിനിടയിൽ ടൈഗർ ഷാർക്ക് അടക്കം ഏറ്റവും അപകടകാരികളായ സ്രാവുകളെ ഹൂപ്പറിന് അതിജീവിക്കണം.അതിനായി സ്രാവുകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്ന സെൻസറുകളും സ്രാവുകളെ പിന്തിരിപ്പിക്കുന്ന ഒരു തരം ദ്രാവകം അടങ്ങിയ സ്‌പ്രേയും ഹൂപ്പർ കൂടെ കരുതും.

പത്ത് മണിക്കൂർ മാത്രമാകും ഒരു ദിവസം നീന്തുക. ബാക്കി സമയം ഒപ്പം വരുന്ന ബോട്ടിലാകും ഹൂപ്പർ ചിലവഴിക്കുക.കടൽജീവികളെ പിന്തിരിപ്പിക്കുന്ന തരംഗം പുറപ്പെടുവിക്കുന്ന ഉപകരണവും ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. 120 ദിവസമാണ് ബെൻ ഹൂപ്പർ തനിക്ക് നൽകിയിരിക്കുന്ന സമയം. തടസ്സങ്ങൾ വന്നാൽ ഏറിയാൽ 150 ദിവസം അതിനുള്ളിൽ താൻ ലക്ഷ്യം നേടുമെന്ന് ഈ 39കാരൻ അവകാശപ്പെടുന്നു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് പ്രതിനിധകളും ഹൂപ്പറിനെ നിരീക്ഷിക്കും.ആദ്യ ദൗത്യം പരാജയപ്പെട്ടാൽ വീണ്ടും പരിശ്രമം ഉണ്ടാകും .നിശ്ചയദാർഢ്യത്തോടെ ഹൂപ്പർ പറയുന്നു.
>

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു