പുല്‍വാമ ആക്രമണം; ഇന്ത്യ തെളിവില്ലാതെ പാക്കിസ്ഥാനെ പഴിചാരുകയാണെന്ന് അഫ്രീദി

By Web TeamFirst Published Feb 21, 2019, 3:50 PM IST
Highlights

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങളുമായും ഊഷ്മളമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. തെളിവുകളൊന്നുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ വെറുതെ പഴിചാരുകയാണെന്ന് അഫ്രീദി പറഞ്ഞു. അഫ്രീദിയുടെ വാക്കുകളെ ഉദ്ദരിച്ച് പാക് മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങളുമായും ഊഷ്മളമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്.പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് പിന്‍മാറിയ ഐഎംജി-റിലയന്‍സിന്റെ തീരുമാനത്തെയും അഫ്രീദി വിമര്‍ശിച്ചു.

Shahid Afridi "Without any proof they are putting all the blame onto Pakistan straight away. PM Imran Khan has once again spoken on this matter in a positive & clear way to explain that Pakistan wants to have good relations with not only India, but also Afghanistan, Iran & China"

— Saj Sadiq (@Saj_PakPassion)

വിഷമഘട്ടത്തിലാണ് നമ്മുടെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് നമ്മള്‍ തിരിച്ചറിയുക. നോക്കു വിദ്യഭ്യാസമ്പന്നരായ അവര്‍ എന്താണ് ചെയ്തതെന്ന്. വിദ്യാഭ്യാസമുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുമോ എന്നും ഐഎംജി-റിലയന്‍സിന്റെ പിന്‍മാറ്റത്തെക്കുറിച്ച് അഫ്രീദി ചോദിച്ചു. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്ക് നിഷേധിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണവും നേരത്തെ അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. എല്ലാം വ്യക്തമല്ലെ എന്നായിരുന്നു അന്ന് അഫ്രീദി ചോദിച്ചത്.

Shahid Afridi regarding Reliance-IMG's decision to pull out as producers of the PSL "You find out who your friends are at difficult times. What are they trying to show the world that they are educated? Educated people don't behave in such a manner"

— Saj Sadiq (@Saj_PakPassion)
click me!