ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം വട്ടവും മുത്തമിടാന്‍ നദാല്‍; ഡൊമനിക് തീമിനും ചരിത്രം കുറിക്കാം

Web Desk |  
Published : Jun 09, 2018, 09:23 AM ISTUpdated : Jun 29, 2018, 04:10 PM IST
ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം വട്ടവും മുത്തമിടാന്‍ നദാല്‍; ഡൊമനിക് തീമിനും ചരിത്രം കുറിക്കാം

Synopsis

അര്‍ജന്‍റീനയുടെ ജുവാൻ മാർട്ടിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിലെത്തിയത് സ്കോർ: 6-4, 6-1, 6-2.

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും നദാല്‍ വസന്തത്തിന് സാധ്യത. സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് റാഫേൽ നദാൽ പതിനൊന്നാം തവണയും കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്തു. സെമിയിൽ അര്‍ജന്‍റീനയുടെ ജുവാൻ മാർട്ടിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിലെത്തിയത്. നദാലിന്‍റെ തകര്‍പ്പന്‍ ഫോമിനുമുന്നില്‍ അര്‍ജന്‍റീനന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല.

പോരാട്ട വീര്യം പുറത്തെടുക്കാതെ നേരിട്ടുള്ള സെറ്റുകൾക്ക് ജുവാൻ മാർട്ടിന്‍ കീഴടങ്ങി. സ്കോർ: 6-4, 6-1, 6-2. നാളെ നടക്കാനിരിക്കുന്ന ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമനിക് തീമാണ് നദാലിന്‍റെ എതിരാളി. റൊളാണ്ട് ഗാരോസിലെ കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ ഇക്കുറിയും കിരീടത്തില്‍ മുത്തമിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഇവിടെ  87 മത്സരങ്ങൾ കളിച്ച നദാൽ ഇതുവരെ രണ്ടു മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. പത്ത് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ മാറോടണച്ചിട്ടുള്ള റാഫേലിന്‍റെ കരുത്തിന് മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭരാകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇക്കുറി ഡൊമനിക് തീം ജയിച്ചാല്‍ പുതു ചരിത്രമാകുമത്. റൊളാണ്ട് ഗാരോസിലെ കളിമണ്‍കോര്‍ട്ടിലെ ഫൈനല്‍ പോരാട്ടത്തില്‍ റാഫേല്‍ പരാജയപ്പെട്ടിട്ടേയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം