രഞ്ജിയില്‍ കേരളത്തെ തകര്‍ത്ത ഗുര്‍ബാനി ഡല്‍ഹിയെയും എറിഞ്ഞിട്ടു

Published : Dec 30, 2017, 03:05 PM ISTUpdated : Oct 05, 2018, 12:03 AM IST
രഞ്ജിയില്‍ കേരളത്തെ തകര്‍ത്ത ഗുര്‍ബാനി ഡല്‍ഹിയെയും എറിഞ്ഞിട്ടു

Synopsis

ഇന്‍ഡോര്‍: ഒരാഴ്ച മുമ്പ് രോഹിത് ശര്‍മ ഏകദിനത്തിലെ മൂന്നാം ഇരട്ടശതകം കുറിച്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ തീക്കാറ്റായി ആഞ്ഞടിച്ച് വിദര്‍ഭ പേസര്‍ രജനീഷ് ഗുര്‍ബാനി. രഞ്ജി ട്രോഫി ഫൈനലില്‍ ഗുര്‍ബാനിയുടെ ഹാട്രിക്ക് മികവില്‍ ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് 295 റണ്‍സില്‍ അവസാനിച്ചു. ഡല്‍ഹിക്കായി ഹിമ്മത്ത് സിംഗ് 66 റണ്‍സും നിതീഷ് റാണയും റിഷഭ് പന്തും 21 റണ്‍സ് വീതവുമെടുത്തു. വിദര്‍ഭ രണ്ടാം ദിനം 4 വിക്കറ്റ് നഷ്ടത്തില്‍ 206 റൺസെടുത്തിട്ടുണ്ട്. 61 റൺസുമായി വസീം ജാഫറും റണ്ണൊന്നുമെടുക്കാതെ അക്ഷയ് വഖാരെയും ക്രീസിലുണ്ട്. 

ഹാട്രിക്ക് അടക്കം 59 റണ്‍സ് വഴങ്ങി ഗുര്‍ബാനി ആറു വിക്കറ്റെടുത്തു. തന്റെ 24-ാം ഓവറിലെ അവസാന പന്തില്‍ സെഞ്ചുറിയുമായി ഡല്‍ഹിയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കി ധ്രുവ് ഷോറെയെ(145) ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ ഗുര്‍ബാനി അടുത്ത ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ വികാസ് മിശ്രയെയും നവദീപ് സെയ്നിയെയും ബൗള്‍ഡാക്കി ഹാട്രിക്ക് തികച്ചു. രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറാണ് 24കാരനായ ഗുര്‍ബാനി. 1972/73 സീസണില്‍ തമിഴ്നാടിന്റെ കല്യാണസുന്ദരമാണ് ഗുര്‍ബാനിക്ക് മുമ്പ് ഹാട്രിക്ക് തികച്ച ഏകതാരം.

ചരിത്രത്തിലാദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തിയ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തതും ഗുര്‍ബാനിയായിരുന്നു. 14 ഓവറില്‍ 38 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഗുര്‍ബാനിയാണ് വിദര്‍ഭയ്ക്കെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്കള്‍ എറിഞ്ഞിട്ടത്. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി കേരളം 176 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സെമിയിലും കര്‍ണാടകക്കെതിരെ 12 വിക്കറ്റ് വീഴ്ത്തിയ ഗുര്‍ബാനിയുടെ മികവാണ് വിദര്‍ഭയെ ആദ്യമായി രഞ്ജി ഫൈനലില്‍ എത്തിച്ചത്.

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍