ബൗളിംഗ് കോച്ചിന്റെ പേരില്‍ ഉടക്കുമായി രവി ശാസ്ത്രി

Published : Jul 13, 2017, 03:45 PM ISTUpdated : Oct 05, 2018, 03:40 AM IST
ബൗളിംഗ് കോച്ചിന്റെ പേരില്‍ ഉടക്കുമായി രവി ശാസ്ത്രി

Synopsis

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെ നിയമിച്ച ഉപദേശക സമിതി തീരുമാനത്തില്‍ ഉടക്കുമായി കോച്ച് രവി ശാസ്ത്രി. സഹീറിനെ ബൗളിംഗ് ഉപദേശകനാക്കിയതില്‍ ശാസ്ത്രിക്ക് എതിര്‍പ്പില്ലെങ്കിലും നിലവിലെ ബൗളിംഗ് പരിശീലകനായ ഭരത് അരുണിനെക്കൂടി സപ്പോര്‍ട്ട് സ്റ്റാഫില്‍ വേണമെന്നാണ് ശാസ്ത്രിയുടെ നിലപാട്.

എന്നാല്‍ ശാസ്ത്രി ആഗ്രഹിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫിനെ നല്‍കാനാവില്ലെന്ന് ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സഹീറിനെ ബൗളിംഗ് കോച്ചായി നിയമിച്ചത്. എന്നാല്‍ സഹീര്‍ തുടര്‍ന്നാലും അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരത് അരുണിനെ നിലനിര്‍ത്തണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം. ഇതിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മൗനാനുവാദവുമുണ്ട്.

ടീമിനൊപ്പം മുഴുവന്‍ സമയവും സഹീറിന്റെ സേവനം ലഭ്യമാകാനിടയില്ലെന്നാണ് ഇതിന് ശാസ്ത്രി പറയുന്ന ന്യായീകരണം. ഉപദേശകരെന്ന നിലയില്‍ സഹീറിന്റെയും ദ്രാവിഡിന്റെയും സേവനം എല്ലായ്പ്പോഴും ലഭ്യമാകില്ലെന്നും അതിനാല്‍ മുഴുവന്‍സമയ ബൗളിംഗ് കോച്ചെന്ന നിലയില്‍ ഭരത് അരുണിന നിലനിര്‍ത്തണമെന്നും ശാസ്ത്രി ആവശ്യപ്പെടുന്നു. 2014ലാണ് ജോ ഡേവിസിന് പകരക്കാരനായി ഭരത് അരുണ്‍ ടീമിന്റെ ബൗളിംഗ് കോച്ചായത്. ഈ സമയത്ത് ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി. 2016വരെ ഭരത് അരുണ്‍ ബൗളിംഗ് കോച്ചായി തുടര്‍ന്നു.

അണ്ടര്‍19 കാലം മുതലേ ശാസ്ത്രിയും ഭരത് അരുണും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായിരുന്ന ഭരത് അരുണിനെ ശാസ്ത്രിയുടെ ശുപാര്‍ശയിലാണ് 2014ല്‍എ ന്‍ ശ്രീനിവാസന്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്