പൂജാരയ്ക്ക് ഡബിള്‍, സാഹയ്ക്ക് സെഞ്ചുറി; റാഞ്ചിയില്‍ ഓസീസിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ

Published : Mar 18, 2017, 10:28 PM ISTUpdated : Oct 05, 2018, 03:10 AM IST
പൂജാരയ്ക്ക് ഡബിള്‍, സാഹയ്ക്ക് സെഞ്ചുറി; റാഞ്ചിയില്‍ ഓസീസിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ

Synopsis

റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. ചേതേശ്വര്‍ പൂജാരയുടെ ഡബിള്‍ സെഞ്ചുറിയുടെയും വൃദ്ധിമാന്‍ സാഹയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റും. നാലാം ദിനം ആദ്യ രണ്ട് സെഷനിലും ഒറ്റ വിക്കറ്റ് പോലും വീഴ്‌ത്താന്‍ അനുവദിക്കാതെ പൂജാര-സാഹ സഖ്യം ഓസീസിനെ വെള്ളംകുടിപ്പിച്ചു.

ഇരുവരുടെ ബാറ്റിംഗ് മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ഒടുിവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 541 റണ്‍സെടുത്തിട്ടുണ്ട്. 525 പന്ത് നേരിട്ട മാരത്തണ്‍ ഇന്നിംഗ്സില്‍ 202 റണ്‍സ് നേടി പൂജാര പുറത്തായപ്പോള്‍ 117 റണ്‍സെടുത്ത് സാഹ പുറത്തായി. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 90 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ‍ായി.

കരിയറിലെ മൂന്നാമത്തെയും ഓസ്ട്രേലിയക്കെതിരായ രണ്ടാമത്തെയും ഡബിള്‍ സെഞ്ചുറിയാണ് പൂജാര റാഞ്ചിയില്‍ കുറിച്ചത്. 525 പന്ത് നേരിട്ട പൂജാര ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട ഇന്ത്യന്‍ ബാറ്റ്സ്മാനുമായി. 495 പന്ത് നേരിട്ട ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര മറികടന്നത്. 214 പന്തിലാണ് സാഹ തന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഏഴാം വിക്കറ്റില്‍ സാഹ-പൂജാര സഖ്യം 199 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്കായി പൂജാരയും സാഹയും കരുതലോടെയാണ് തുടങ്ങിയത്. ലഞ്ചിന് മുമ്പുള്ള ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ ഓസീസ് സ്കോറിന് അടുത്തെത്താനായിരുന്നു ഇരുവരുടെയും ശ്രമം. അതില്‍ വിജയിച്ച ഇരുവരും പിന്നീട് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അവരടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് ഗംഭീറിന്‍റെ മുഖത്ത്', രോഹിത്തിന്‍റെയും കോലിയുടെ സെഞ്ചുറിയില്‍ ആരാധകര്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം