ക്യാപ്റ്റന്‍ കൂളിനെ മറന്നേക്കു; ധോണിയ്ക്ക് പുതിയ ഇരട്ടപ്പേരിട്ട് രോഹിത് ശര്‍മ

Published : Aug 28, 2017, 07:39 PM ISTUpdated : Oct 04, 2018, 07:21 PM IST
ക്യാപ്റ്റന്‍ കൂളിനെ മറന്നേക്കു; ധോണിയ്ക്ക് പുതിയ ഇരട്ടപ്പേരിട്ട് രോഹിത് ശര്‍മ

Synopsis

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ജയത്തിലെത്തിച്ചത് രോഹിത് ശര്‍മ-എംഎസ് ധോണി കൂട്ടുകെട്ടായിരുന്നു. 61/4 എന്ന സ്കോറില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തിയശേഷമാണ് ക്രീസ് വിട്ടത്. ഇതിനിടെ ഗ്യാലറിയില്‍ നിന്ന് കാണികളുടെ കുപ്പിയേറും ഗ്രൗണ്ടില്‍ ധോണിയുടെ ഉറക്കവുമെല്ലാം നടന്നു.

Also Read: 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ട 'കോലിപ്പട' ഇപ്പോള്‍ എവിടെയാണ് ?

ക്യാപ്റ്റനായിരുന്ന കാലത്ത് ഏത് സമ്മര്‍ദ്ദ സാഹചര്യങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്ടതിലൂടെ ക്യാപ്റ്റന്‍ കൂള്‍ എന്ന ഇരട്ടപ്പേര് സ്വന്തമാക്കിയ ധോണിക്ക് പുതിയ പേരിട്ടിരിക്കുകയാണ് രോഹിത് ശര്‍മ. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ക്രീസിലെത്തി കൂളായി കളിക്കുകയും ഇടയ്ക്ക് മത്സരം തടസപ്പെട്ടപ്പോള്‍ ഗ്രൗണ്ടില്‍ കിടന്ന് ചെറുമയക്കത്തിലേക്ക് വീഴുകയും ചെയ്ത ധോണിയെ ഐസ്‌മാന്‍ എന്നാണ് രോഹിത് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

ഇന്നലെ മത്സരത്തിനിടെ ധോണിയുടെ ഉറക്കം കണ്ട് കമന്ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കര്‍ പറഞ്ഞത് ധോണി ഐസ്‌ലന്‍ഡുകാരനാണെന്നായിരുന്നു. അജയ് ജഡേജയും മുരളി കാര്‍ത്തിക്കും ധോണിയെ വിശേഷിപ്പിച്ചത് എയര്‍ കണ്ടീഷണറിനോടും റഫ്രിജേറ്ററിനോടുമാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ പറഞ്ഞിരുന്നത് വെറുതയല്ലെന്നായിരുന്നു ഇരുവരുടെയും കമന്റ്. എന്തായാലും ക്യാപ്റ്റന്‍ കൂള്‍ പോലെ ഐസ്‌മാനും ഹിറ്റാവുമോ എന്നാണ് ധോണി ആരാധകരിപ്പോള്‍ ഉറ്റുനോക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി