ഒടുവില്‍ ഹിറ്റ്മാന്‍ തകര്‍ത്തടിച്ചു, യുവിയുടെ റെക്കോര്‍ഡും തകര്‍ത്തു

Web Desk |  
Published : Mar 14, 2018, 10:44 PM ISTUpdated : Jun 08, 2018, 05:43 PM IST
ഒടുവില്‍ ഹിറ്റ്മാന്‍ തകര്‍ത്തടിച്ചു, യുവിയുടെ റെക്കോര്‍ഡും തകര്‍ത്തു

Synopsis

ഏകദിനശൈലിയില്‍ ബാറ്റ് വീശി തുടങ്ങിയ രോഹിത് ആദ്യ 51 റണ്‍സടിക്കാല്‍ 43 പന്തുകളെടുത്തെങ്കില്‍ അടുത്ത 18 പന്തില്‍ അടിച്ചെടുത്തത് 38 റണ്‍സായിരുന്നു.

കൊളംബോ: വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. നിദാഹാസ് ട്രോഫി ട്വന്റി-20യിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് രോഹിത്തിന്റെ ഇന്നിംഗ്സാണ്. ഏകദിനശൈലിയില്‍ ബാറ്റ് വീശി തുടങ്ങിയ രോഹിത് ആദ്യ 51 റണ്‍സടിക്കാല്‍ 43 പന്തുകളെടുത്തെങ്കില്‍ അടുത്ത 18 പന്തില്‍ അടിച്ചെടുത്തത് 38 റണ്‍സായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട ട്വന്റി-20 ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യമായി തിളങ്ങിയിരുന്നില്ല. കരുതലോടെയായിരുന്നു രോഹിത് തുടങ്ങിയത്. നിയുറപ്പിക്കുംവരെ കാര്യമായ വമ്പനടികള്‍ക്കൊന്നും മുതിര്‍ന്നില്ല. മത്സരത്തില്‍ അഞ്ച് സിക്സറുകള്‍ പറത്തിയ രോഹിത്ത് ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും ഉടമയായി.

74 സിക്സറുകള്‍ അടിച്ചിട്ടുളള യുവരാജ് സിംഗിനെയാണ് ഇന്ന് രോഹിത് മറികടന്നത്. 54 സിക്സറുകള്‍ അടിച്ചിട്ടുള്ള സുരേഷ് റെയ്നയാണ് പട്ടികയില്‍ മൂന്നാമത്. 42 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ രോഹിത് ട്വന്റി-20 കരിയറിലെ വേഗം കുറഞ്ഞ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. മുമ്പ് 44 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതാണ് രോഹിത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും