
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച സറേ ഓള്‍റൗണ്ടര്‍ സാം കുരാന് ആദ്യമായി ടെസ്റ്റ് കരാര്‍ നല്‍കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്‍. ഇംഗ്ലണ്ടിന്‍റെ 4-1 എന്ന വമ്പന്‍ ജയത്തിന് പിന്നില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും അമ്പരപ്പിച്ച സാം പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരമ്പരയില്‍ 272 റണ്‍സും 11 വിക്കറ്റുമാണ് കുരാന്‍ സ്വന്തമാക്കിയത്.
ശ്രീലങ്കന്‍ പര്യടനത്തിനായി അടുത്തിടെ പ്രഖ്യാപിച്ച ടീമില്‍ കുരാന്‍ ഇടംപിടിച്ചിരുന്നു. ടെസ്റ്റ് ഓപ്പണര്‍ കീറ്റന്‍ ജെന്നിംഗ്സിന് പുതിയ കരാര്‍ നല്‍കാത്തത് ശ്രദ്ധേയമാണ്. മൊയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്റ്റേ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവരാണ് ടെസ്റ്റ് കരാര്‍ ലഭിച്ച മറ്റ് താരങ്ങള്‍.
ഏകദിന, ടി20 ടീമുകളുടെ കരാറും ഇംഗ്ലണ്ട് പുതുക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ സാം കുരാന്‍റെ പേരില്ല. സഹോദരന്‍ ടോം കുരാന് 12 മാസത്തെ ഏകദിന കരാര്‍ നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!