
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയ രീതിക്കെതിരെ ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രതിഷേധം. മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതും രഹാനയെ വീണ്ടും തഴഞ്ഞതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീമിനെ തെരഞ്ഞെടുത്തത് കോലിയുടെ ഭാര്യ അനുഷ്‌കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.
ആദ്യ മത്സരത്തില്‍ സ്വിങ്ങും ഫാസ്റ്റുമായി മികച്ച കളിയാണ് ഭുവനേശ്വര്‍ പുറത്തെടുത്തിരുന്നത്. പേരു കേട്ട ബാറ്റിംഗ് നിരയെക്കാളും ബാറ്റിങ്ങും മോശമല്ലായിരുന്നു. അതേസമയം ബാറ്റിങ്ങിന് ഏറെ പഴികേട്ട നിരയിലേക്ക് രഹാനെ വരുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. ഗാംഗുലി അടക്കമുളള മുന്‍ താരങ്ങളുടേയും ആരാധകരുടേയും എല്ലാം പരസ്യമായ എതിര്‍പ്പ് പുച്ഛിച്ച് തള്ളിയാണ് കോലി രഹാനയെ ഒരിക്കല്‍ കൂടി ടീം ഇന്ത്യയ്ക്ക് പുറത്തിരുത്താന്‍ തീരുമാനിച്ചത്.
പ്രതിഭയും സാങ്കേതിക തികവും വേണ്ടുവോളമുളള രഹാന ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ മുന്‍ താരം ആര്‍പി സിംഗും ക്രിക്കറ്റ് കോളമിസ്റ്റായ സംബിത് ബാലും, ആനന്ദ് വാസുവുമെല്ലാം ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!