സച്ചിന്റെ റെക്കോര്‍ഡും മറികടന്ന് വിരാട് കോലി

Published : Feb 17, 2018, 12:10 PM ISTUpdated : Oct 05, 2018, 01:34 AM IST
സച്ചിന്റെ റെക്കോര്‍ഡും മറികടന്ന് വിരാട് കോലി

Synopsis

സെഞ്ചൂറിയന്‍: സെഞ്ചൂറിയനിലും സെഞ്ചുറി അടിച്ച് ടീമിനെ ജയിപ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. പിന്നിലാക്കിയതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെയും. സച്ചിനുശേഷം ഒരു ഏകദിന പരമ്പരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കിയ കോലി ഒരു കലണ്ടര്‍ വര്‍ഷം 47 ദിവസം കൊണ്ട് 500 റണ്‍സ് പിന്നിട്ട് സച്ചിനെ പിന്നിലാക്കുകയും ചെയ്തു. 2003ല്‍ 69 ദിവസം കൊണ്ട് 500 റണ്‍സ് പിന്നിട്ട സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

കരിയറില്‍ 28-ാം തവണ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട കോലി ഈ നേട്ടത്തില്‍ ഇനി സച്ചിനും ഗാംഗുലിക്കും മാത്രം പുറകിലാണ്. 35-ാം ഏകദിന സെഞ്ചുറി തികച്ച കോലിക്ക് മുന്നില്‍ ഇനി സച്ചിന്‍ മാത്രമാണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ പതിമൂന്നാം ഏകദിന സെഞ്ചുറി തികച്ച കോലി ഈ നേട്ടത്തില്‍ രണ്ടാമതാണിപ്പോള്‍. വിദേശ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡും കോലിയുടെ പേരിലായി.

208 മത്സരങ്ങളില്‍ നിന്ന് 100 ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കിയ കോലി അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ആറാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ ഒരു പരമ്പരയില്‍ നാലു തവണ ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടാക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2003-2004നുശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ടീമുകളുടെ ഏകദിന പരമ്പരയില്‍ 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവുന്നത്.

പരമ്പരയിലാകെ 33 വിക്കറ്റുകള്‍ സ്വന്തമാക്കിയ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും രണ്ട് ടീമുകളുടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന സ്പിന്നര്‍മാരെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പരിക്കേറ്റപ്പോള്‍ ഗില്ലിനെ സംരക്ഷിച്ചു, എന്നാല്‍ സുന്ദറിനെ ബാറ്റിംഗിനിറക്കി', രൂക്ഷ വിമര്‍ശനവുമായി മുന്‍താരം
ബദോനി ഗംഭീറിന്റെ പുതിയ പദ്ധതിയോ! എങ്ങനെ സുന്ദറിന് പകരമാകും?