സംസ്ഥാന സ്കൂൾ കായികമേള; എറണാകുളം കുതിപ്പ് തുടങ്ങി

Published : Oct 20, 2017, 01:30 PM ISTUpdated : Oct 05, 2018, 01:40 AM IST
സംസ്ഥാന സ്കൂൾ കായികമേള; എറണാകുളം കുതിപ്പ് തുടങ്ങി

Synopsis

കോട്ടയം: സംസ്ഥാന സ്കൂൾ കായികമേളയിൽ 11 ഇനങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റോടെ എറണാകുളം ജില്ലയാണ് മുന്നിൽ. 21 പോയിന്റുള്ള പാലക്കാട് രണ്ടാമതും 18 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.സ്കൂളുകളിൽ 13 പോയിന്റുള്ള കോതമംഗലം മാർ ബേസിലാണ് മുന്നിൽ. 9 പോയിന്റുള്ള പാലക്കാട് പറളി ഹൈസ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്.

കായികോത്സവത്ത്തിന്റെ ആദ്യദിനത്തിൽ ദേശീയ റെക്കോർഡ് മറികടന്ന പ്രകടനത്തോടെ പി എൻ അജിത്തും അനുമോൾ തമ്പിയും താരങ്ങളായി. 3000 മീറ്ററിലാണ് അനുമോളുടെ നേട്ടമെങ്കിൽ അജിത് 5000 മീറ്ററിൽ മീറ്റ് റെക്കോർഡും മറികടന്നാണ്  നേട്ടം സ്വന്തമാക്കിയത്.

പറളി സ്കൂളിലെ പി എൻ അജിത്തിന്റെ സ്വർണ നേട്ടത്തോടെയാണ് കായികോത്സവത്തിന് ട്രാക്കുണർന്നത്.  ദേശീയ റെക്കോർഡിനേക്കാൾ മികച്ച പ്രകടനം കാഴ്ച വച്ച അജിത് മീറ്റ് റെക്കോർഡും സ്വന്തമാക്കി. 14 മിനിട് 48.40 സെക്കന്‍ഡിലാണ് അജിത് ഓടിയെത്തിയത്. പാലാ സിന്തറ്റിക് ട്രാക്കിലെ ആദ്യ സ്വർണമെന്ന പ്രത്യേകതയുമുണ്ട് അജിത്തിന്റെ നേട്ടത്തിന്. മികച്ച ട്രാക്ക് നല്ല പ്രകടനം നടത്താൻ സഹായിച്ചെന്ന് അജിത് പറഞ്ഞു.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലാണ് അനുമോൾ തമ്പി ദേശീയ റെക്കോർഡ് മറികടന്നത്. 9 മിനിറ്റ് 50.89 സെക്കന്‍ഡിലാണ് അനുമോൾ ഓടിയെത്തിയത്. കോതമംഗലം മാർ ബേസിൽ സ്കൂളിൽ നിന്നുള്ള താരമാണ് അനുമോൾ. കഴിഞ്ഞ മീറ്റിലെ വെള്ളി ഇത്തവണ സ്വര്‍ണമായത് ഏറെ സന്തോഷം നൽകുന്നുവെന്ന് അനുമോൾ പറഞ്ഞു.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിൽ നിന്നുള്ള സൽമാൻ ഫാറൂഖ് സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിന്റെ ചാന്ദ്നീ സിയ്ക്കാണ് സ്വർണം. ജൂനിയർ ആണ്‍കുട്ടികളുടെ ജാവ്‌ലിൻ ത്രോയിൽ മേറ്റ് റെക്കോർഡോടെ മാർ ബേസിലിന്റെ യാദവ് നരേഷ് കൃപാൽ സ്വർണം നേടി.

സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ തുടർച്ചയായ രണ്ടാം വർഷവും പത്തനംതിട്ടയുടെ ഭരത് രാജ് സ്വര്‍ണ നേട്ടം ആവർത്തിച്ചു.പുല്ലാട് എസ് വി എച്ച് എസ് എസിൽ നിന്നുള്ള താരമാണ് ഭരത് രാജ്. 600 മീറ്ററിലും ലോങ്ങ് ജമ്പിലും ഭരത് ഇനി മത്സരിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജുവിനെ ഇപ്പോൾ ഓപ്പണറാക്കേണ്ട, ഇനിയുള്ള 2 കളികളിൽ കൂടി ഗില്‍ തുടരട്ടെ', കാരണം വ്യക്തമാക്കി'അശ്വിന്‍
രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യം, മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ