വേണ്ടിവന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് ശ്രീശാന്ത്

Published : Oct 20, 2017, 12:03 AM ISTUpdated : Oct 05, 2018, 12:34 AM IST
വേണ്ടിവന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് ശ്രീശാന്ത്

Synopsis

വേണ്ടിവന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്നും ശ്രീശാന്ത് ദുബായില്‍ പറഞ്ഞു.

ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. ബി.സി.സിയാണ് തന്നെ വിലക്കിയിരിക്കുന്നത് ഐ.സി.സി വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തിനായി ക്രീസിലിറങ്ങുന്ന കാര്യം ആലോചിക്കും. തനിക്കെതിരെ ബി.സി.സി.ഐ ഗുഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് ദുബായില്‍ പറഞ്ഞു. ഇപ്പോള്‍ 34 വയസുള്ള തനിക്ക് പരമാവധി ആറ് വര്‍ഷമേ ഇനി കളിക്കളത്തില്‍ തുടരാന്‍ സാധിക്കൂ. ഇന്ത്യയുടെ ടീം എന്ന് പറയാമെങ്കിലും ബി.സി.സി.ഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് പറഞ്ഞു.

കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പോള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള ടീമുകളെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു. ക്രിക്കറ്റ് പ്രേമികളും സമൂഹവും കൂടെയുണ്ടെങ്കിലും മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തതാണ് കാരണമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവരെ നിരാശപ്പെടുത്താതിരിക്കാന്‍ തന്റെ നിയമ പോരാട്ടം തുടരുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയതായിരുന്നു അദ്ദേഹം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അസാധാരണ ഫുട്ബോൾ ആവേശം, മെസി ശരിക്കും വരേണ്ടത് കേരളത്തിൽ: സിനിമ ക്യൂറേറ്റർ ഫെർണാണ്ടോ ബ്രെന്നർ
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍