ശ്രീശാന്ത് ആ ക്യാച്ച് കൈവിടുമെന്ന് പേടിച്ചിരുന്നു: യുവരാജ്

Published : Sep 24, 2017, 02:28 PM ISTUpdated : Oct 05, 2018, 12:05 AM IST
ശ്രീശാന്ത് ആ ക്യാച്ച് കൈവിടുമെന്ന് പേടിച്ചിരുന്നു: യുവരാജ്

Synopsis

ചണ്ഡീഗഡ്: 2007ലെ ട്വന്റി-20ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം ആരാധകരാരും മറന്നിട്ടുണ്ടാവില്ല. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ സ്വപ്ന ഫൈനലില്‍ അവസാന ഓവറിലെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയവും. ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ നാടകീയമായ അവസാന ഓവര്‍ ഓര്‍ത്തെടുക്കുകയാണ് ആ ലോകകപ്പിന്റെ ഹീറോ ആയ യുവരാജ് സിംഗ്.

മിസ്‌ബാ ഉള്‍ ഹഖിന്റെ ഒറ്റയാള്‍ പോരാട്ടം പാക്കിസ്ഥാന് കിരീടം സമ്മാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് മിസ്ബാ ബുദ്ധിശൂന്യമായ ആ ഷോട്ട് കളിച്ചത്. ആ പന്ത് അദ്ദേഹത്തിന് എവിടേക്ക് വേണമെങ്കിലും അടിക്കാമായിരുന്നു. ആ പന്ത് ശ്രീശാന്തിന് നേരെ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. പ്രവചാനാതീതനായ കളിക്കാരനാണ് ശ്രീശാന്ത്. ശ്രീ ആ ക്യാച്ച് നിലത്തിടുമെന്നൊരു തോന്നല്‍ എന്റെ മനസിലുണ്ടായിരുന്നു. മുമ്പ് ശ്രീ ഇത്തരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടുണ്ട്. പക്ഷെ അദ്ദേഹം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കി. ലോകകപ്പും.

ജോഗീന്ദര്‍ ശര്‍മയ്ക്ക് പകരം ഹര്‍ഭജന്‍ സിംഗ് ആയിരുന്നു അവസാന ഓവര്‍ എറിയേണ്ടിയിരുന്നത്. എന്നാല്‍ തനിക്ക് യോര്‍ക്കറുകള്‍ എറിയാനാവുമെന്ന് ആത്മവിശ്വാസമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞതോടെയാണ് ജോഗീന്ദറിനെ ധോണി പന്തേല്‍പ്പിച്ചത്. നന്ദി പറയേണ്ടത് മിസ്ബയോടാണ്. ആ ഷോട്ട് കളിക്കാന്‍ തോന്നിച്ചതിന്. ടൂര്‍ണമെന്റിലൂടനീളം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അനുപമമായിരുന്നുവെന്നും യുവി പറഞ്ഞു. കളിക്കാര്‍ തമ്മിലുള്ള ഒത്തൊരുമയും കളിക്കാര്‍ക്കിടയിലെ ഐക്യം ഇല്ലാതാക്കാന്‍ ഗ്രെഗ് ചാപ്പലിനെപ്പോലൊരു കോച്ച് ഇല്ലാതിരുന്നതും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായെന്നും യുവി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍
മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്