
ചണ്ഡീഗഡ്: 2007ലെ ട്വന്റി-20ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം ആരാധകരാരും മറന്നിട്ടുണ്ടാവില്ല. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ സ്വപ്ന ഫൈനലില്‍ അവസാന ഓവറിലെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയവും. ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ നാടകീയമായ അവസാന ഓവര്‍ ഓര്‍ത്തെടുക്കുകയാണ് ആ ലോകകപ്പിന്റെ ഹീറോ ആയ യുവരാജ് സിംഗ്.
ജോഗീന്ദര്‍ ശര്‍മയ്ക്ക് പകരം ഹര്‍ഭജന്‍ സിംഗ് ആയിരുന്നു അവസാന ഓവര്‍ എറിയേണ്ടിയിരുന്നത്. എന്നാല്‍ തനിക്ക് യോര്‍ക്കറുകള്‍ എറിയാനാവുമെന്ന് ആത്മവിശ്വാസമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞതോടെയാണ് ജോഗീന്ദറിനെ ധോണി പന്തേല്‍പ്പിച്ചത്. നന്ദി പറയേണ്ടത് മിസ്ബയോടാണ്. ആ ഷോട്ട് കളിക്കാന്‍ തോന്നിച്ചതിന്. ടൂര്‍ണമെന്റിലൂടനീളം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അനുപമമായിരുന്നുവെന്നും യുവി പറഞ്ഞു. കളിക്കാര്‍ തമ്മിലുള്ള ഒത്തൊരുമയും കളിക്കാര്‍ക്കിടയിലെ ഐക്യം ഇല്ലാതാക്കാന്‍ ഗ്രെഗ് ചാപ്പലിനെപ്പോലൊരു കോച്ച് ഇല്ലാതിരുന്നതും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായെന്നും യുവി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!