
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസ്-ഗാര്‍ബിന്‍ മുഗുരുസ ഫൈനല്‍. ശനിയാഴ്ച വൈകിട്ട് ആറരയ്‌ക്കാണ് കലാശപ്പോരാട്ടം. വിംബിള്‍ഡണില്‍ ആറാം കിരീടം ലക്ഷ്യമിടുന്ന വീനസ് വില്യംസ് സെമിയില്‍ കീഴടക്കിയത് ബ്രിട്ടീഷ് താരം ജോഹന്ന കോന്റയെ. മാര്‍ട്ടിന നവരത്തിലോവയ്‌ക്ക് ശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായമേറിയ താരമായ വീനസിന്‍റെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. സ്കോര്‍ 6-4, 6-2.
മുപ്പത്തിയേഴാം വയസ്സിലാണ് വീനസ് മുഗുരുസയ്‌ക്കെതിരെ കലാശപ്പോരിന് ഇറങ്ങുന്നത്. പത്താം സീഡായ വീനസ് വിംബിള്‍ഡണില്‍ അവസാനമായി കിരീടം നേടിയത് 2008ല്‍. വിംബിള്‍ഡണില്‍ ആറാം കിരീടമാണ് വീനസ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഇത് രണ്ടാം ഗ്രാന്‍സ്ലാം ഫൈനലിനാണഅ വീനസ് ശനിയാഴ്ച ഇറങ്ങുന്നത്. ജനുവരിയില്‍ ഓസ്‍ട്രേലിയന്‍ ഓപ്പണിലും വീനസ് ഫൈനലിലെത്തിയിരുന്നു. സഹോദരിയായ സെറീനയോടാണ് വീനസ് അന്ന് പരാജയപ്പെട്ടത്.
സ്ലോവാക്യന്‍ താരം മഗ്ദലേന റൈബറിക്കോവയ്‌ക്കെതിരെ അനായാസ ജയത്തോടെയാണ് മുഗുരുസ ഫൈനലിലേക്ക് മുന്നേറിയത്. 64 മിനിറ്റിനിടെയാണ് മുഗുരുസയുടെ ജയം. റൈബറിക്കോവയ്‌ക്ക് ആകെ നേടാനായത് രണ്ട് ഗെയിമുകള്‍ മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!