രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ആര് പുറത്തുപോവും; കോലി പറയുന്നത് കേള്‍ക്കുക

Published : Aug 02, 2017, 07:44 PM ISTUpdated : Oct 05, 2018, 03:32 AM IST
രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ആര് പുറത്തുപോവും; കോലി പറയുന്നത് കേള്‍ക്കുക

Synopsis

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ആരെ പുറത്തിരുത്തുമെന്ന ആശങ്കയിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി അടിച്ച ശീഖര്‍ ധവാനും അര്‍ധ സെഞ്ചുറി നേടിയ അഭിനവ് മുകുന്ദും തിളങ്ങിയ സാഹചര്യത്തില്‍ ഇവരിലാരെ പുറത്തിരുത്തുമെന്നാണ് കോലിയ്ക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി. രാഹുല്‍ തിരിച്ചെത്തുമ്പോള്‍ മുകുന്ദ് തന്നെയാകും പുറത്തുപോകുക എന്ന സൂചന കോലി മത്സരത്തലേന്ന് നല്‍കിക്കഴിഞ്ഞു.വൈറല്‍ പനിയെത്തുടര്‍ന്ന് രാഹുലിന് അദ്യ ടെസ്റ്റ് നഷ്ടമായിരുന്നു.

രാഹുലിനെ ഓപ്പണര്‍ സ്ഥാനത്ത് തിരികെ എത്തിക്കേണ്ടതുണ്ടെന്ന് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പരിശീലന മത്സരത്തിലും കഴിഞ്ഞ സീസണുകളിലും രാഹുല്‍ മികച്ച ഫോമിലായിരുന്നു. നിര്‍ഭാഗ്യകരമായാണ് അദ്ദേഹത്തിന് ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ തിരിച്ചെത്തുന്ന രാഹുലിന് മതിയായ അവസരം നല്‍കേണ്ടതുണ്ടെന്നും കോലി വ്യക്തമാക്കി. കളിയില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രഭാവം സൃഷ്ടിക്കാനാകുക എന്നതുകൂടി കണക്കിലെടുത്തശേഷമെ ധവാനെ കളിപ്പിക്കണോ മുകുന്ദിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നും കോലി പറഞ്ഞു.

ഗോളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ചെയ്തത് അഭിനവ് മുകുന്ദും ശിഖര്‍ ധവാനും ആയിരുന്നു. ഇരുവരും ഫോം കണ്ടെത്തുകയും ചെയ്തിരുന്നു. ധവാന്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി (190) നേടിയപ്പോള്‍ മുകുന്ദ് രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സ് എടുത്തു. പരിക്കേറ്റ മുരളി വിജയ് പുറത്തായപ്പോഴാണ് ശിഖര്‍ ധവാന് പരമ്പരയിലേക്ക് വിളിവന്നത്. ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോ എന്നുറപ്പില്ലാതിരുന്ന അഭിനവ് മുകുന്ദിന് തുണയായത് രാഹുലിന്റെ പനിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്