
ലാഹോര്‍: സ്റ്റേഡിയത്തിന് പുറത്തേക്ക് തലങ്ങുംവിലങ്ങും പറക്കുന്ന കൂറ്റന്‍ സിക്സുകള്‍ കണ്ട് അഫ്രിദിയെ 'ബൂം ബൂം അഫ്രിദി' എന്ന് വിളിക്കാത്തവര്‍ ചുരുക്കം. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍മാരിലൊരാള്‍ക്ക് ഉചിതമായ വിശേഷണം. എന്നാല്‍ ആ പേര് തനിക്ക് വന്നതെങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക്ക് താരം.
ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായി രവി ശാസ്ത്രിയാണ് തനിക്ക് ഈ പേര് സമ്മാനിച്ചതെന്ന് അഫ്രിദി പറയുന്നു. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അഫ്രിദിയുടെ വെളിപ്പെടുത്തല്‍. 37 പന്തില്‍ അഫ്രിദി നേടിയ സെഞ്ചുറി വേഗമേറിയ ശതകമായി 17 വര്‍ഷക്കാലം നിലനിന്നിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് 2017ല്‍ വിരമിച്ച താരം 398 ഏകദിനങ്ങളും 99 ടി20യും 27 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!