
ക്വിറ്റോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്‌ക്ക് ഇന്ന് ജീവന്മരണപോരാട്ടം. ഇക്വഡോറിനെതിരായ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ അര്‍ജന്റീന ഏറെക്കുറെ ലോകകപ്പില്‍ നിന്ന് പുറത്താകും.നാലു ടീമുകള്‍ക്ക് മാത്രം നേരിട്ട് യോഗ്യത ഉറപ്പുള്ള ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അര്‍ജന്റീന. ഇക്വഡോറിനോട് തോറ്റാല്‍ മെസിക്കും കൂട്ടര്‍ക്കും അടുത്തവര്‍ഷം വീട്ടിലിരുന്ന ലോകകപ്പ് കാണേണ്ടിവരുമെന്ന് ചുരുക്കം. ഇന്ന് സ്വന്തം ടീമിന്റെ ജയത്തിനുവേണ്ടി മാത്രമാകില്ല അര്‍ജന്റീന പ്രാര്‍ഥിക്കുന്നത് എന്നതാണ് രസകരമായ മറ്റൊരു കാര്യം.
ഇന്നത്തെ മറ്റു മത്സരങ്ങളില്‍ ബ്രസീല്‍, ചിലെയെയും ഉറുഗ്വേ ബൊളീവയെയും പെറു, കൊളംബിയയെും നേരിടും.38 പോയിന്റുള്ള ബ്രസീലിന് പിന്നാലെ
28 പോയിന്റുള്ള ഉറുഗ്വായും ലാറ്റിനമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. നിലവില്‍, ചിലെക്കും കൊളംബിയക്കും 26ഉം, പെറുവിനും അര്‍ജന്റീനയ്‌ക്കും 25ഉം പോയിന്റ് വീതമുണ്ട്. ലാറ്റിനമേരിക്കയിലെ ബാക്കിയുള്ള മൂന്നു സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്ചിലെ (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പരഗ്വേ (24) എന്നീ ടീമുകളാണ്.
രണ്ടുവര്‍ഷം മുമ്പ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇക്വഡേറിനോട് തോറ്റ ചരിത്രം അര്‍ജന്റീനയക്ക് മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയും മികച്ച ഗോളടിക്കാരുടെ സംഘവും ടീമില്‍ ഉണ്ടായിട്ടും കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയ്‌ക്ക് നേടാനായത് എന്നത് ടീമിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കുന്നു. ഇതില്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബൊളീവിയയോട് തോല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5 മണിക്കാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!