അഞ്ചുമാസ വിലക്ക്; പത്താന് പക്ഷെ ഐപിഎല്‍ നഷ്ടമാവില്ല

Published : Jan 09, 2018, 02:34 PM ISTUpdated : Oct 04, 2018, 04:34 PM IST
അഞ്ചുമാസ വിലക്ക്; പത്താന് പക്ഷെ ഐപിഎല്‍ നഷ്ടമാവില്ല

Synopsis

ബറോഡ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അഞ്ചുമാസത്തേക്ക് ബിസിസിഐ വിലക്കിയെങ്കിലും യൂസഫ് പത്താന് ഐപിഎല്‍ നഷ്ടമാവില്ല. പത്താന്റെ വിലക്ക് ജനുവരി 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. മുന്‍കാല പ്രാബല്യത്തോടെയാണ് പത്താനെ ബിസിസിഐ വിലക്കിയത്. മാര്‍ച്ച് 16ന് നടന്ന ആഭ്യന്തര ട്വന്റി-20 മത്സരത്തിനിടെയാണ് ഉത്തേജകമരുന്ന പരിശോധനക്കായി പത്താന്റെ മൂത്ര സാംപിള്‍ എടുത്തത്. ഇതിലാണ് നിരോധിത മരുന്നായ ടെര്‍ബുറ്റാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ) നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള മരുന്നാണിത്. ഒക്ടോബര്‍ 27നാണ് ബിസിസിഐയുടെ ഉത്തേജക വിരുദ്ധ സമിതി പത്താനെ കുറ്റക്കാരനെന്ന് കണ്ടെത്തി മുന്‍കാല പ്രാബല്യത്തോടെ സസ്പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 15 മുതല്‍ ജനുവരി 14വരെ അഞ്ചു മാസത്തേക്കായിരുന്നു വിലക്ക്. എന്നാല്‍ മന:പൂര്‍വമല്ല നിരോധിത മരുന്ന് കഴിച്ചതെന്നും ശ്വസന സംബന്ധമായ അസുഖത്തിന് കഴിച്ച മരുന്നുകളുടെ കൂടെ അബദ്ധത്തില്‍ കഴിച്ചതാണെന്നും പത്താന്റെ വിശദീകരണം കേട്ട സമിതി ഇത് തൃപ്തികരമാണെന്ന് കണ്ടെത്തുകയായിരുന്നു.

മന:പൂര്‍വം ഉത്തേജകമരുന്ന് കഴിച്ചതല്ലെന്ന വിശദീകരണം ബിസിസിഐ ഉത്തേജകവിരുദ്ധ സമിതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനും തന്റെ ടീമായ ബറോഡക്കും വേണ്ടി കളിക്കുക എന്നത് അഭിമാനമായി കരുത്തനയാളാണ് താനെന്നും പത്താന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. രാജ്യത്തിനോ ബറോഡ ടീമിനോ അപമാനകരമായ യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഇനി ചെയ്യില്ലെന്നും പത്താന്‍ പറഞ്ഞു. ഭാവിയില്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും പത്താന്‍ പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തനായല്ല മറ്റ് അസുഖങ്ങളുടെ ഭാഗമായി അബദ്ധത്തില്‍ കഴിച്ചതാണെന്ന പത്താന്റെ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐയും വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി