
സിലിക്കണ്‍ വാലി: കോംബ്രിഡ്ജ് അനലിറ്റിക്ക കേസില്‍ വന്‍ പ്രതിസന്ധിയെ നേരിടുന്ന ഫേസ്ബുക്കിന് വീണ്ടും തിരിച്ചടി. ഫേസ്ബുക്ക് മെസഞ്ചറിനെതിരെയാണ് പുതിയ ആരോപണം. ആന്‍ഡ്രോയിഡ് ഫോണില്‍ മെസഞ്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ഡേറ്റാവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ചോര്‍ത്തിയെന്നാണ് പരാതി. ഈ വിവരങ്ങള്‍ കാണിച്ച് മൂന്നുപേര്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി സമീപിച്ചു കഴിഞ്ഞു.
ആന്‍ഡ്രോയിഡ് 4.1നു മുന്‍പ് ഉപയോക്താവ് അറിയാതെ ഫെയ്സ്ബുക്ക് മെസഞ്ചറിന് ഡേറ്റാവിവരങ്ങള്‍ കൈമാറാന്‍ അനുമതി കൊടുത്തിരുന്നു. എങ്കില്‍ പിന്നീട് പുതിയ വേര്‍ഷനുകളിലെല്ലാം അവര്‍ ആ അനുമതി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം.തങ്ങള്‍ ശേഖരിച്ച ഈ വിവരങ്ങള്‍ ഡിലീറ്റു ചെയ്യാന്‍ ഫെയ്സ്ബുക്ക് അനുവദിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ ഡിലീറ്റു ചെയ്തിട്ടും പിന്നെയും വ്യക്തിഗത ആര്‍ക്കൈവുകള്‍ ഡൗണ്‍ലോഡു ചെയ്തു പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ അവിടെത്തന്നെ കാണപ്പെടുന്നുവെന്നും ആരോപണമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം