ലോകത്തിന്റെ ശ്രദ്ധ ബീജിംഗിലെ ‘ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിലേക്ക്’ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണ്ണായക ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. “ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉച്ചകോടികളിലൊന്ന്” എന്നാണ് ഈ കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങളും ജനപ്രീതിയിലെ ഇടിവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ സന്ദർശനം നടക്കുന്നത്. അതുകൊണ്ടുതന്നെ, ഈ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിലും പശ്ചിമേഷ്യൻ ശക്തിസമവാക്യങ്ങളിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോയെന്നാണ് ലോകം ആകാംക്ഷയോടെ നിരീക്ഷിക്കുന്നത്.