എന്റമ്മോ ചാട്ടുളിപോലെയല്ലേ ആ പോയത്; ലോകത്ത് ഏറ്റവും വേഗതയിൽ പറന്ന പക്ഷിയിതാ, വേ​ഗമെത്രയെന്നറിയാമോ? 

Published : Jul 07, 2024, 03:38 PM IST
എന്റമ്മോ ചാട്ടുളിപോലെയല്ലേ ആ പോയത്; ലോകത്ത് ഏറ്റവും വേഗതയിൽ പറന്ന പക്ഷിയിതാ, വേ​ഗമെത്രയെന്നറിയാമോ? 

Synopsis

ഒരു അഭ്യാസിയെ പോലെയാണ് ഇവയുടെ വേട്ടയാടൽ. ഇരയുടെ പല മടങ്ങ് ഉയരത്തിലെത്തി ശരീരവും ചിറകുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് ചാട്ടുളി പോലെയാണ് ഇവ ഈ അടവ് ഇറക്കുന്നത്.

വ്യത്യസ്തങ്ങളായ ജീവികളാല്‍ സമ്പന്നമാണ് ജന്തുലോകം. രൂപത്തിലും ജീവിക്കുന്ന രീതികളിലും വ്യത്യസ്തരായ നിരവധി ജീവികൾ ഈ ലോകത്തുണ്ട്. ഇതിൽ ജന്തുക്കളുടെ സഞ്ചാര വേഗത കണക്കിലെടുക്കുകയാണെങ്കിൽ ഇഴഞ്ഞു നീങ്ങുന്നവർ മുതൽ അതിവേഗത്തിൽ സഞ്ചരിക്കുന്നവർ വരെയുണ്ട്. ഈ കൂട്ടത്തിൽ പക്ഷികളിലെ ഏറ്റവും വേഗക്കാരൻ ആരാണെന്ന് അറിയാമോ? പെരഗ്രിൻ ഫാൽക്കൺ എന്ന പക്ഷിയാണ് ഈ വേഗക്കാരൻ. 

വേട്ടയാടാനായാണ് ഈ പക്ഷികൾ വേഗപ്പറക്കൽ നടത്തുന്നത്. വേട്ടയാടുന്ന സമയത്ത് ഇവ മണിക്കൂറിൽ 389 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത്. എന്നാൽ, വേട്ടയാടാനുള്ള പറക്കലിലല്ലാതെ പെരഗ്രിൻ ഫാൽക്കണുകൾ സാധാരണ പറക്കലുകളിൽ ഈ വേഗം കൈവരിക്കാറില്ല. സാധാരണ പറക്കലുകളിൽ മണിക്കൂറിൽ 111.6 കിലോമീറ്റർ വേഗമൊക്കെയാണ് ഇവ കൈവരിക്കുന്ന ഉയർന്ന വേഗം.

ഇത്രയും വേഗത ഇവ കൈവരിക്കുന്നത് വേട്ടയാടുന്നതിനു വേണ്ടിയാണ്. വേട്ടയാടാനായി ഹണ്ടിങ് സ്റ്റൂപ്പ് എന്ന അഭ്യാസം നടത്തുമ്പോഴാണ് ഈ വേഗം ഇവർ കൈവരിക്കുക. ഒരു അഭ്യാസിയെ പോലെയാണ് ഇവയുടെ വേട്ടയാടൽ. ഇരയുടെ പല മടങ്ങ് ഉയരത്തിലെത്തി ശരീരവും ചിറകുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് ചാട്ടുളി പോലെയാണ് ഇവ ഈ അടവ് ഇറക്കുന്നത്. ഭൂമിയിൽ നിൽക്കുന്ന ഇരയെയോ അല്ലെങ്കിൽ ആകാശത്തു തന്നെയുള്ള ഇരയെയോ റാഞ്ചിയെടുക്കാനായാണ് ഇവയുടെ ഈ മിന്നൽ പറക്കൽ. 

പെരഗ്രിൻ ഫാൽക്കണുകളിലെ തന്നെ ഫ്രൈറ്റ്ഫുൾ എന്ന പക്ഷിയാണ് ഈ മിന്നൽ പറക്കലിന്റെ കാര്യത്തിൽ മുന്നിൽ. യുഎസിലെ വാഷിങ്ടനിൽ  ഫ്രൈറ്റ്ഫുൾ പക്ഷി ഒരിക്കൽ മണിക്കൂറിൽ 389.46 കിലോമീറ്റർ എന്ന അതിവേഗം കൈവരിച്ചിരുന്നു.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?