ചിറ്റാരിപ്പറമ്പ് ശിവ വിഷ്ണുക്ഷേത്രത്തിൽ നടക്കിരുത്തിയത് തലയെടുപ്പുള്ള റോബോട്ടിക് കൊമ്പനെ

Published : Nov 15, 2024, 12:30 PM ISTUpdated : Nov 15, 2024, 12:59 PM IST
ചിറ്റാരിപ്പറമ്പ് ശിവ വിഷ്ണുക്ഷേത്രത്തിൽ നടക്കിരുത്തിയത് തലയെടുപ്പുള്ള റോബോട്ടിക് കൊമ്പനെ

Synopsis

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തലയെടുപ്പുള്ള ഒത്ത ഒരു കൊമ്പനാന. പേര് വടക്കുമ്പാട് ശങ്കരനാരായണൻ. പക്ഷേ പ്രവര്‍ത്തനം മുഴുവന്‍ ബാറ്ററിയില്‍. 


ണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ - വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിൽ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി. 'വടക്കുമ്പാട് ശങ്കരനാരായണൻ' എന്നാണ് ഈ റോബോ കൊമ്പനാനക്ക് നൽകിയിരിക്കുന്ന പേര്.  പഞ്ചവാദ്യത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഏറെ ആഘോഷത്തോടെയാണ് റോബോ കൊമ്പന്‍റെ നടയ്ക്കിരുത്തൽ ചടങ്ങ് നാട്ടുകാർ കൊണ്ടാടിയത്. തലയെടുപ്പോടെ ഘോഷയാത്രയിൽ പങ്കെടുത്ത കൊമ്പനെ കാണാൻ നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മേളത്തിനൊപ്പം കണ്ണിറുക്കിയും ചെവി ആട്ടിയും തുമ്പിക്കൈ വീശിയും ഒക്കെ റോബോ കൊമ്പൻ ആളുകളെ രസിപ്പിച്ചു.

ഒറ്റനോട്ടത്തിൽ യഥാർത്ഥ ആന തന്നെയെന്ന് തോന്നിപ്പിക്കുന്ന ഈ റോബോട്ടിക് ആനയെ നിർമ്മിച്ചത്  ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ ഇന്ത്യ (പീപ്പിൾസ് ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസ്) ആണ്. 6 ലക്ഷം രൂപ വരുന്ന റോബോ കൊമ്പനെ എടയാർ - വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിന് നടി വേദികയുടെ കൂടി സഹകരണത്തോടെ പെറ്റ ഇന്ത്യ സൗജന്യമായാണ് നിർമ്മിച്ചു നൽകിയത്. 600 കിലോഗ്രാം ഭാരവും 10 അടി ഉയരവുമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും ബാറ്ററിയിലാണ് ഇതിന്‍റെ പ്രവർത്തനം.

ശിവൻ, വിഷ്ണു, ദേവന്മാർ പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രമായതിനാലാണ് വടക്കുമ്പാട് ശങ്കരനാരായണൻ എന്ന പേര് റോബോ ആനയ്ക്ക് നൽകിയതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ജീവനുള്ള ആനകളെ ക്ഷേത്രാചാരങ്ങൾക്കായി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ഇല്ലെന്ന ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ മാനിച്ചാണ് ഇത്തരത്തിൽ ഒരു റോബോട്ടിക് ആനയെ സംഭാവന ചെയ്തതെന്ന് പെറ്റ ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ശിശുദിനമായ ഇന്നലെയാണ് റോബോ കൊമ്പനെ നടയ്ക്കിരുത്തിയത്. 

ഒഴിവാകുമോ ആ മാലിന്യ കൂമ്പാരം? പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പുഴുക്കളെ കണ്ടെത്തി

 

ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ കാറ്റകോംബ്സ്; വീഡിയോ വൈറൽ

നിലവിൽ ആനകളെ ഉപയോഗിക്കുന്ന എല്ലാ വേദികളിലും ആഘോഷങ്ങളിലും അതിന് പകരമായി യഥാർത്ഥ ആനകൾ എന്ന് തോന്നിപ്പിക്കുന്ന മെക്കാനിക്കൽ ആനകളെ ഉപയോഗിക്കണമെന്നാണ് പെറ്റ ഇന്ത്യ വാദിക്കുന്നത്. ഇതിനോടകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് റോബോ ആനകളെ പെറ്റ ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടി പാർവതി തിരുവോത്തിന്‍റെ കൂടി സഹകരണത്തോടെ സംഭാവന ചെയ്ത ഇരിഞ്ഞാടപ്പിള്ളി രാമൻ, നടി പ്രിയാമണിയുടെ പിന്തുണയോടെ കൊച്ചി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത മഹാദേവൻ, അഭിനേതാക്കളായ ഐന്ദ്രിത റേയുടെയും ദിഗന്ത് മഞ്ചാലെയുടെയും പിന്തുണയോടെ മൈസൂരിലെ ജഗദ്ഗുരു ശ്രീ വീരസിംഹാസന മഹാസംസ്ഥാന മഠത്തിലേക്ക് നൽകിയ ശിവ, നടി ആദാ ശർമ്മയുടെ പിന്തുണയോടെ തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിലേക്ക് നൽകിയ ബാലദാസൻ, ശ്രീ സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് നൽകിയ നിരഞ്ജന എന്നിവയാണ് മറ്റ് അഞ്ച് റോബോ ആനകൾ.

വീടോ അതോ എഞ്ചിനീയറിംഗ് മാസ്റ്റർപീസോ? രണ്ടടി വീതിയുള്ള കെട്ടിടം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?